കോട്ടയം: ചുവപ്പു കോട്ടയായ നാട്ടകത്തെ ത്രിവർണശോഭയിലെത്തിച്ച നാട്ടകം സുരേഷ് ഇനി കോട്ടയത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കും. നാട്ടകം മറിയപ്പള്ളി ഗവ. സ്കൂളിൽ കെഎസ്യുവിന്റെ നീലപതാകയുമായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സുരേഷ് നിലവിൽ കെപിസിസിയുടെ സെക്രട്ടറിയാണ്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച നാട്ടകം സുരേഷ് ജില്ലയിലെ കോണ്‍ഗ്രസിലെ പോരാളികളിൽ ഒരാളുമാണ്. 15 വർഷം ജനപ്രതിനിധിയായും പ്രവർത്തിച്ച ഇദ്ദേഹം കമ്യൂണിസ്റ്റ് കോട്ടയായ നാട്ടകം പഞ്ചായത്തിൽ രണ്ടു ടേം പ്രസിഡന്റായിട്ടുണ്ട്. കോട്ടയം മുനിസിപ്പൽ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാതിരുന്ന കാലത്താണ് കെഎസ്യുവിലൂടെ സുരേഷ് വിദ്യാർഥി രാഷ്ട്രീയത്തിലെത്തുന്നത്. അന്ന് വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരുപാട് സുരേഷുമാരുണ്ടായിരുന്നു. നാട്ടകത്തെ സുരേഷ് എന്ന് വിളിപേരാണ് പിന്നീട് നാട്ടകം സുരേഷ് എന്ന പേരിലാകുന്നത്. 1997 കാലത്ത് ലോഡ്ഷെഡിംഗ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം രണ്ടു മാസം ജയിൽ വാസം അനുഷ്ഠിച്ച സുരേഷ് ജില്ലയിലെ കോണ്‍ഗ്രസിലെ സമരമുഖങ്ങളിലെ പോരാളിയാണ്. ഭാര്യ: ഗംഗ കോട്ടയം കാർഷിക വികസന ബാങ്കിലെ ജീവനക്കാരിയാണ്. ലക്ഷ്മി (എംബിബിഎസ് വിദ്യാർഥിനി), ദേവ (ആലപ്പുഴ കാർമൽ പോളിടെക്നിംഗ് വിദ്യാർഥിനി) എന്നിവർ മക്കളാണ്.
കോണ്‍ഗ്രസുകാരനാണെന്നു പറഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാതിരുന്ന കാലത്താണ് കെഎസ്യുവിലൂടെ സുരേഷ് വിദ്യാർഥി രാഷ്ട്രീയത്തിലെത്തുന്നത്. അന്ന് വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരുപാട് സുരേഷുമാരുണ്ടായിരുന്നു. നാട്ടകത്തെ സുരേഷ് എന്ന് വിളിപേരാണ് പിന്നീട് നാട്ടകം സുരേഷ് എന്ന പേരിലാകുന്നത്. 1997 കാലത്ത് ലോഡ്ഷെഡിംഗ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് ഉമ്മൻ ചാണ്ടിക്കൊപ്പം രണ്ടു മാസം ജയിൽ വാസം അനുഷ്ഠിച്ച സുരേഷ് ജില്ലയിലെ കോണ്‍ഗ്രസിലെ സമരമുഖങ്ങളിലെ പോരാളിയാണ്. ഭാര്യ: ഗംഗ കോട്ടയം കാർഷിക വികസന ബാങ്കിലെ ജീവനക്കാരിയാണ്. ലക്ഷ്മി (എംബിബിഎസ് വിദ്യാർഥിനി), ദേവ (ആലപ്പുഴ കാർമൽ പോളിടെക്നിംഗ് വിദ്യാർഥിനി) എന്നിവർ മക്കളാണ്.