സിഡ്നി: വടക്കൻ ഓസ്ട്രേലിയയിലെ ഡാർവിൻ നഗരത്തിലെ ഹോട്ടലിൽ തോക്കുധാരി നടത്തിയ വെടിവയ്പിൽ നാലു പുരുഷന്മാർ കൊല്ലപ്പെട്ടു. ഒരു വനിതയ്ക്കു പരിക്കേറ്റു. നാല്പത്തഞ്ചുകാരനായ അക്രമിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹോട്ടലിലെ മുറികളിൽ കയറിയിറങ്ങി അവിടെ കാണപ്പെട്ടവരുടെ നേർക്ക് നിറയൊഴിച്ചശേഷം അക്രമി ടൊയോട്ട പിക്കപ്പിൽ പലായനം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ഇയാളെ പിടികൂടിയത്. അടുത്തയിടെ ജയിൽമോചിതനായ അക്രമിക്ക് ഭീകരബന്ധമുള്ളതായി സംശയിക്കുന്നില്ല.
ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് നോർത്തേൺ ടെറിട്ടറി കമ്മീഷണർ റീസ് കെർഷാ റിപ്പോർട്ടർമാരോടു പറഞ്ഞു. ഡാർവിനിൽ നടന്ന അക്രമത്തെ പ്രധാനമന്ത്രി സ്കോട് മോറീസൺ അപലപിച്ചു.
ഹോട്ടലിലെ മുറികളിൽ കയറിയിറങ്ങി അവിടെ കാണപ്പെട്ടവരുടെ നേർക്ക് നിറയൊഴിച്ചശേഷം അക്രമി ടൊയോട്ട പിക്കപ്പിൽ പലായനം ചെയ്യുകയായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് ഇയാളെ പിടികൂടിയത്. അടുത്തയിടെ ജയിൽമോചിതനായ അക്രമിക്ക് ഭീകരബന്ധമുള്ളതായി സംശയിക്കുന്നില്ല.
ആക്രമണത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് നോർത്തേൺ ടെറിട്ടറി കമ്മീഷണർ റീസ് കെർഷാ റിപ്പോർട്ടർമാരോടു പറഞ്ഞു. ഡാർവിനിൽ നടന്ന അക്രമത്തെ പ്രധാനമന്ത്രി സ്കോട് മോറീസൺ അപലപിച്ചു.