ദീപിക പീഡനവാർത്തകൾ എന്തുകൊണ്ട് ഒന്നാം പേജിൽ കൊടുക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. ബിഷപ്പിന്റെ കാര്യം അവിടെ നില്ക്കട്ടെ, ഏതെങ്കിലും പൂജാരിയുടെയോ മുക്രിയുടെയോ ഉൾപ്പെടെ ഏതെങ്കിലും പീഡന വാർത്തകൾ ആളുകളെ കോരിത്തരിപ്പിക്കാൻ ദീപിക ഒന്നാം പേജിൽ കൊടുക്കാറുണ്ടോ? അറിയില്ലെങ്കിൽ പറയാം. ഇല്ല. ബിഷപ്പിന്റെ വാർത്തയ്ക്കു കൊടുത്ത പ്രാധാന്യം പോലും അവയ്ക്കു നല്കിയിട്ടില്ല. നിർഭയ, കാഷ്മീരിലെ പെണ്കുട്ടി തുടങ്ങി രാജ്യത്തെ ഇളക്കിമറിച്ച വാർത്തകൾ പോലും പ്രാധാന്യത്തോടെയാണെങ്കിലും അതീവ ശ്രദ്ധയോടെയാണ് പ്രസിദ്ധീകരിച്ചത്. പീഡനങ്ങളുടെ വാർത്തകൾക്കപ്പുറം പൊടിപ്പും തൊങ്ങലും വച്ച കഥകൾ ഈ പത്രം നല്കാറില്ല. ദീപിക വായിക്കുകയോ വരുത്തുകയോ ചെയ്യില്ലെങ്കിലും ഉപദേശിച്ചു നന്നാക്കാനിറങ്ങിയിരിക്കുന്ന ചില "വിശ്വാസികൾക്കും' അതത്ര മനസിലാകണമെന്നില്ല.
131 വർഷം മുന്പ് ഒരു പൈങ്കിളിമാധ്യമവും പിറക്കുംമുന്പ് ഈ പക്ഷി പറന്നു തുടങ്ങിയതാണ്. കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ട്. അതു തിരുത്താൻ ശ്രമിച്ചിട്ടുമുണ്ട്. മലയാളത്തിലെ ആദ്യത്തെ ദിനപത്രത്തെ മാധ്യമധർമം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ഇത്തിരി ആത്മപരിശോധന നടത്തുന്നതു നല്ലത്. വാർത്തയിലും പരസ്യത്തിലും എന്തു വിട്ടുവീഴ്ചയും നടത്തി കച്ചവടം കൊഴുപ്പിക്കാൻ ഉദ്ദേശ്യവുമില്ല. ഉള്ളടക്കത്തിന്റെ കാര്യത്തിലാണെങ്കിൽ ജാതി-മതഭേദമന്യേ ഏതൊരു കുടുംബത്തിലും കയറ്റാനുള്ള നിലവാരം ഇതിനുണ്ട്. മികച്ചതും ഉത്തരവാദിത്വപൂർണവുമായ പത്രപ്രവർത്തനത്തിന് ദീപിക വാങ്ങിയത്ര ദേശീയ-ആഗോള പുരസ്കാരങ്ങൾ മറ്റൊരു മലയാള പത്രവും വാങ്ങിയിട്ടില്ല. അതവിടെ നില്ക്കട്ടെ.
സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ചിലതു പറയാതെ വയ്യ. ഇരയുടെ പക്ഷത്താണ് ഞങ്ങൾ. പിന്നെ രാജ്യത്തെ നിയമവും കോടതിയുമൊന്നുമല്ല, തങ്ങൾ പ്രഖ്യാപിക്കുന്നവരെ ഇരകളായും വേട്ടക്കാരായും അംഗീകരിക്കണമെന്ന് ഏതെങ്കിലും ചാനലോ സോഷ്യൽ മീഡിയയോ പറഞ്ഞാൽ അനുസരിക്കാൻ സൗകര്യപ്പെട്ടെന്നു വരില്ല.
കത്തോലിക്കാസഭയെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നവരെ തിരുത്താനല്ല ഈ എഴുത്ത്. അപഹാസ്യമായ മാധ്യമവിചാരണയാൽ വേദനിക്കുകയും അവഹേളനമനുഭവിക്കുകയും ചെയ്തിട്ടും തങ്ങളുടെ സേവനപ്രവർത്തനങ്ങൾ വീഴ്ചയില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്ന വാക്ചാതുര്യമില്ലാത്ത കർമയോഗികൾക്കായിട്ടാണ്. അവരിൽ വൈദികരും കന്യാസ്ത്രീകളും മാത്രമല്ല, സാധാരണക്കാരായ ലക്ഷക്കണക്കിനു മറ്റു മനുഷ്യരുമുണ്ട്. മൗനം വെടിയുകയെന്നു ഞങ്ങളോട് ആവശ്യപ്പെട്ടവരിൽ ഇതര മതസ്ഥരായ സുമനസുകളുമുണ്ടെന്നതും ഈ ഉദ്യമത്തെ അനിവാര്യമാക്കിയിരിക്കുന്നു.
131 വർഷം മുന്പ് ഒരു പൈങ്കിളിമാധ്യമവും പിറക്കുംമുന്പ് ഈ പക്ഷി പറന്നു തുടങ്ങിയതാണ്. കുറ്റങ്ങളും കുറവുകളും ഉണ്ടായിട്ടുണ്ട്. അതു തിരുത്താൻ ശ്രമിച്ചിട്ടുമുണ്ട്. മലയാളത്തിലെ ആദ്യത്തെ ദിനപത്രത്തെ മാധ്യമധർമം പഠിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ഇത്തിരി ആത്മപരിശോധന നടത്തുന്നതു നല്ലത്. വാർത്തയിലും പരസ്യത്തിലും എന്തു വിട്ടുവീഴ്ചയും നടത്തി കച്ചവടം കൊഴുപ്പിക്കാൻ ഉദ്ദേശ്യവുമില്ല. ഉള്ളടക്കത്തിന്റെ കാര്യത്തിലാണെങ്കിൽ ജാതി-മതഭേദമന്യേ ഏതൊരു കുടുംബത്തിലും കയറ്റാനുള്ള നിലവാരം ഇതിനുണ്ട്. മികച്ചതും ഉത്തരവാദിത്വപൂർണവുമായ പത്രപ്രവർത്തനത്തിന് ദീപിക വാങ്ങിയത്ര ദേശീയ-ആഗോള പുരസ്കാരങ്ങൾ മറ്റൊരു മലയാള പത്രവും വാങ്ങിയിട്ടില്ല. അതവിടെ നില്ക്കട്ടെ.
സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ചിലതു പറയാതെ വയ്യ. ഇരയുടെ പക്ഷത്താണ് ഞങ്ങൾ. പിന്നെ രാജ്യത്തെ നിയമവും കോടതിയുമൊന്നുമല്ല, തങ്ങൾ പ്രഖ്യാപിക്കുന്നവരെ ഇരകളായും വേട്ടക്കാരായും അംഗീകരിക്കണമെന്ന് ഏതെങ്കിലും ചാനലോ സോഷ്യൽ മീഡിയയോ പറഞ്ഞാൽ അനുസരിക്കാൻ സൗകര്യപ്പെട്ടെന്നു വരില്ല.
കത്തോലിക്കാസഭയെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നവരെ തിരുത്താനല്ല ഈ എഴുത്ത്. അപഹാസ്യമായ മാധ്യമവിചാരണയാൽ വേദനിക്കുകയും അവഹേളനമനുഭവിക്കുകയും ചെയ്തിട്ടും തങ്ങളുടെ സേവനപ്രവർത്തനങ്ങൾ വീഴ്ചയില്ലാതെ ചെയ്തുകൊണ്ടേയിരിക്കുന്ന വാക്ചാതുര്യമില്ലാത്ത കർമയോഗികൾക്കായിട്ടാണ്. അവരിൽ വൈദികരും കന്യാസ്ത്രീകളും മാത്രമല്ല, സാധാരണക്കാരായ ലക്ഷക്കണക്കിനു മറ്റു മനുഷ്യരുമുണ്ട്. മൗനം വെടിയുകയെന്നു ഞങ്ങളോട് ആവശ്യപ്പെട്ടവരിൽ ഇതര മതസ്ഥരായ സുമനസുകളുമുണ്ടെന്നതും ഈ ഉദ്യമത്തെ അനിവാര്യമാക്കിയിരിക്കുന്നു.