മെൽബണ്‍: കേരളാ രാഷ്ട്രീയത്തിലെ നയചാതുര്യത്തിന്റെ അതികായകനായ അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കഐം മാണിക്ക് പ്രവാസി സംഘടനകളുടെ ആദരാഞ്ജലികളുടെ പ്രവാഹം. 54 വർഷമായി പാലയുടെ നിയന്ത്രണം നിയന്തിച്ച കെ.എം. മാണി ജനങ്ങളുടെ മാണിസാറായിരുന്നു എന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയാ നേതാവ് സെബാസ്റ്റ്യൻ ജേക്കബ് പറഞ്ഞു.
കെ.എം.മാണിയുടെ വിയോഗം യുഡിഎഫിന്റെ നഷ്ട്ടമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് വാതപ്പള്ളി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 13 ബജറ്റ് അവതരിപ്പിച്ച നല്ല ധനകാര്യസ്ഥനായിരുന്നുവെന്ന് ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയി അഭിപ്രായപ്പെട്ടു.
നല്ല വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു കഐം മാണിയെന്ന് കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ്.എം. ജോർജ് പറഞ്ഞു. കഐം മാണിയുടെ വിടവാങ്ങൽ കേരളത്തിന് തീരാ നഷ്ടമാണെന്ന് ഒഐ സിസി ഗ്ലോബൽ കമ്മറ്റിയംഗം ബിജുസ്കറിയാ പറഞ്ഞു. കഐം മാണിയ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് ഒഐസിസി വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതൽ മന്ത്രിയായ മാണിസാർ കർഷകരുടെ നേതാവായിരുന്നുവെന്ന് പ്രസാദ് ഫിലിപ്പ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന്റെ നായകനായിരുന്ന മാണിസാറിന്റെ ദേഹവിയോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ മറ്റു നേതാക്കളായ ജിജോ കുഴികുളം, എബിൻ മണിപ്പുഴ, സാബു പഴയാറ്റിൽ, ഡേവീസ് ജോസ്, അജേഷ് പോൾ എന്നിവരും അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
കെ.എം.മാണിയുടെ വിയോഗം യുഡിഎഫിന്റെ നഷ്ട്ടമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് വാതപ്പള്ളി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 13 ബജറ്റ് അവതരിപ്പിച്ച നല്ല ധനകാര്യസ്ഥനായിരുന്നുവെന്ന് ഒഐസിസി ഓസ്ട്രേലിയ പ്രസിഡന്റ് ഹൈനസ് ബിനോയി അഭിപ്രായപ്പെട്ടു.
നല്ല വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു കഐം മാണിയെന്ന് കേരള ന്യൂസ് ചീഫ് എഡിറ്റർ ജോസ്.എം. ജോർജ് പറഞ്ഞു. കഐം മാണിയുടെ വിടവാങ്ങൽ കേരളത്തിന് തീരാ നഷ്ടമാണെന്ന് ഒഐ സിസി ഗ്ലോബൽ കമ്മറ്റിയംഗം ബിജുസ്കറിയാ പറഞ്ഞു. കഐം മാണിയ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്ന് ഒഐസിസി വിക്ടോറിയാ പ്രസിഡന്റ് മാർട്ടിൻ ഉറുമീസ് അഭിപ്രായപ്പെട്ടു.
ഏറ്റവും കൂടുതൽ മന്ത്രിയായ മാണിസാർ കർഷകരുടെ നേതാവായിരുന്നുവെന്ന് പ്രസാദ് ഫിലിപ്പ് പറഞ്ഞു. കേരളാ കോണ്‍ഗ്രസ്സിന്റെ നായകനായിരുന്ന മാണിസാറിന്റെ ദേഹവിയോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ മറ്റു നേതാക്കളായ ജിജോ കുഴികുളം, എബിൻ മണിപ്പുഴ, സാബു പഴയാറ്റിൽ, ഡേവീസ് ജോസ്, അജേഷ് പോൾ എന്നിവരും അനുശോചനം അറിയിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്