നെടുമ്പാശേരി: ന്യൂസിലാൻഡിലെ മസ്ജിദിൽ ഭീകരരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവ (25) യുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിലായിരുന്നു സംസ്കാരം.
ഇന്ന് പുലർച്ചെ 3.15 ഓടെയാണ് മൃതദേഹം നെടുമ്പശേരിയിൽ എത്തിച്ചത്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ ഇരിങ്ങാലക്കുട ആർഡിഒ കാർത്യായനി ദേവി, എംഎൽഎമാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ, വി.കെ.ഇബ്രാഹിം കുഞ്ഞ്, റോജി എം. ജോൺ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് നോർക്കയുടെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി.
മാർച്ച് 15ന് ക്രൈസ്റ്റ്ചർച്ച് ഡീൻസ് അവന്യുവിലെ അൽ നൂർ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി കൊല്ലപ്പെട്ടത്. കൊച്ചി മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിന്റെ ഭാര്യയായ അൽസി ഭർത്താവിനോടൊപ്പം മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. ഭർത്താവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ന്യൂസിലാൻഡിലെ ലിൻകോൺ സർവകലാശാലയിൽ അഗ്രി ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു അൻസി. ഭർത്താവ് സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. ഒരു വർഷം മുൻപാണ് ഇരുവരും ന്യൂസിലാൻഡിലെത്തിയത്. വെടിവയ്പ്പിൽ 50 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അൻസി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.
രണ്ട് പള്ളികളിലായി നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പുരുഷൻമാരും ഒരു വനിതയും ഉൾപ്പെടെ നാല് പേരെ ന്യൂസിലാൻഡ് പോലീസ് പിടികൂടിയിരുന്നു. പട്ടാള വേഷം ധരിച്ച് അൽ നൂർ പള്ളിയിലേക്ക് സ്വയം കാറോടിച്ചെത്തിയ ബ്രന്റൺ ടറന്റ് എന്ന അക്രമി പള്ളിയുടെ മുൻ വാതിലിൽ എത്തി കൈയിലുണ്ടായിരുന്ന രണ്ട് തോക്കുകൾ ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു.
അൻസിയുടെ മൃതദേഹം കൊടുങ്ങല്ലൂർ മേത്തല കമ്മ്യൂണിറ്റിഹാളിൽ രാവിലെ ഒൻപത് മുതൽ 10.30 വരെ പൊതുദർശനത്തിന് വച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരും നാട്ടുകാരുടെ വലിയ നിരയും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ഇന്ന് പുലർച്ചെ 3.15 ഓടെയാണ് മൃതദേഹം നെടുമ്പശേരിയിൽ എത്തിച്ചത്. ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ ഇരിങ്ങാലക്കുട ആർഡിഒ കാർത്യായനി ദേവി, എംഎൽഎമാരായ അൻവർ സാദത്ത്, ഹൈബി ഈഡൻ, വി.കെ.ഇബ്രാഹിം കുഞ്ഞ്, റോജി എം. ജോൺ, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവരും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് നോർക്കയുടെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോയി.
മാർച്ച് 15ന് ക്രൈസ്റ്റ്ചർച്ച് ഡീൻസ് അവന്യുവിലെ അൽ നൂർ മസ്ജിദിലുണ്ടായ ഭീകരാക്രമണത്തിലാണ് അൻസി കൊല്ലപ്പെട്ടത്. കൊച്ചി മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൾ നാസറിന്റെ ഭാര്യയായ അൽസി ഭർത്താവിനോടൊപ്പം മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയപ്പോഴായിരുന്നു ഭീകരാക്രമണം. ഭർത്താവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ന്യൂസിലാൻഡിലെ ലിൻകോൺ സർവകലാശാലയിൽ അഗ്രി ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിനിയായിരുന്നു അൻസി. ഭർത്താവ് സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. ഒരു വർഷം മുൻപാണ് ഇരുവരും ന്യൂസിലാൻഡിലെത്തിയത്. വെടിവയ്പ്പിൽ 50 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അൻസി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു.
രണ്ട് പള്ളികളിലായി നടന്ന ഭീകരാക്രമണത്തിൽ മൂന്ന് പുരുഷൻമാരും ഒരു വനിതയും ഉൾപ്പെടെ നാല് പേരെ ന്യൂസിലാൻഡ് പോലീസ് പിടികൂടിയിരുന്നു. പട്ടാള വേഷം ധരിച്ച് അൽ നൂർ പള്ളിയിലേക്ക് സ്വയം കാറോടിച്ചെത്തിയ ബ്രന്റൺ ടറന്റ് എന്ന അക്രമി പള്ളിയുടെ മുൻ വാതിലിൽ എത്തി കൈയിലുണ്ടായിരുന്ന രണ്ട് തോക്കുകൾ ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയെല്ലാം വെടിവയ്ക്കുകയായിരുന്നു.
അൻസിയുടെ മൃതദേഹം കൊടുങ്ങല്ലൂർ മേത്തല കമ്മ്യൂണിറ്റിഹാളിൽ രാവിലെ ഒൻപത് മുതൽ 10.30 വരെ പൊതുദർശനത്തിന് വച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പേരും നാട്ടുകാരുടെ വലിയ നിരയും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.