കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി അൻസി ബാവയുടെ കൊടുങ്ങല്ലൂരിലെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായി അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം കൈമാറുന്ന മുറയ്ക്ക് എത്രയും വേഗം ഇവിടെ എത്തിക്കാൻ നോർക്കയും നടപടി സ്വീകരിക്കും. സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് സർക്കാർ ശ്രമിക്കുമെന്നും വിദ്യാഭ്യാസ വായ്പ കുടിശികയുടെ കാര്യത്തിലും ആവശ്യമായ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.
സഹായം ആവശ്യപ്പെട്ടു അൻസിയുടെ മാതാവ് കോടിയേരിക്ക് നിവേദനം നൽകി. വനിത കമ്മീഷൻ ചെയർപേഴ്സണ് എം.സി.ജോസഫൈൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള, പി.കെ.ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ, അന്പാടി വേണു എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം കൈമാറുന്ന മുറയ്ക്ക് എത്രയും വേഗം ഇവിടെ എത്തിക്കാൻ നോർക്കയും നടപടി സ്വീകരിക്കും. സാന്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് സർക്കാർ ശ്രമിക്കുമെന്നും വിദ്യാഭ്യാസ വായ്പ കുടിശികയുടെ കാര്യത്തിലും ആവശ്യമായ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.
സഹായം ആവശ്യപ്പെട്ടു അൻസിയുടെ മാതാവ് കോടിയേരിക്ക് നിവേദനം നൽകി. വനിത കമ്മീഷൻ ചെയർപേഴ്സണ് എം.സി.ജോസഫൈൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.ചന്ദ്രൻപിള്ള, പി.കെ.ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ, അന്പാടി വേണു എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.