കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ ക്രൈസ്റ്റ് ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവയ്പിൽ മരിച്ചവരിൽ മലയാളിയായ യുവതിയും ഉൾപ്പെടുന്നു. കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ പൊന്നാത്ത് വീട്ടിൽ അബ്ദുൾ നാസറിന്റെ ഭാര്യ അൻസി അലിബാവ(25)യാണ് അക്രമിയുടെ വെടിയേറ്റു മരിച്ചത്.
വെള്ളിയാഴ്ച ഭർത്താവിനോടൊപ്പം പള്ളിയിൽ നമസ്കാരത്തിനെത്തിയ അൻസി സ്ത്രീകൾക്കു നമസ്കാരത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലത്തും ഭർത്താവ് നാസർ അതേപള്ളിയിൽതന്നെ പുരുഷൻമാർക്കായുള്ള സ്ഥലത്തും നമസ്കരിക്കുകയായിരുന്നു. പെട്ടെന്നു വെടിയൊച്ചകേട്ട് വിശ്വാസികൾ ചിതറിയോടുന്പോൾ അൻസി വീഴുന്നതു നാസർ കണ്ടെങ്കിലും രക്ഷപ്പെടാനുള്ള ഓട്ടത്തിൽ വഴുതിവീണതാണെന്നാണ് കരുതിയത്. എന്നാൽ, അൻസി അക്രമിയുടെ വെടിയേറ്റു പിടഞ്ഞുവീഴുകയായിരുന്നു. ഏറെക്കഴിഞ്ഞാണ് ഭാര്യ മരിച്ച വിവരം നാസർ അറിഞ്ഞത്.
നാട്ടിലുള്ള ബന്ധുക്കളെ വെള്ളിയാഴ്ച രാത്രിതന്നെ വിവരം അറിയിച്ചെങ്കിലും അൻസി ഓടിരക്ഷപ്പെടുന്നതിനിടയിൽ വീണു കാലിനു പരിക്കേറ്റതായാണ് അറിയിച്ചത്. എന്നാൽ, ന്യൂസിലൻഡിൽതന്നെ 2500ഓളം കിലോമീറ്റർ അകലെയുള്ള നാസറിന്റെ പിതൃസഹോദരപുത്രൻ ഫഹദ് ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തെത്തിയശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഇയാൾ നാട്ടിലുള്ള ബന്ധുക്കൾക്കു വിവരം കൈമാറുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ ട്രാവൽ ഏജന്റ് പൊന്നാത്ത് ഹംസയുടെ മകനാണ് അബ്ദുൾ നാസർ. മേത്തല പികെഎസ് പുരം ഗൗരിശങ്കർ ആശുപത്രിക്കു സമീപം കരിപ്പാക്കുളം അലിബാവയുടെ മകളാണ് അൻസി. രണ്ടുവർഷം മുന്പാണ് അൻസിയും നാസറും വിവാഹിതരായത്.
ബിടെക് പാസായ അൻസി ഉപരിപഠനത്തിനായാണ് 2018 ഫെബ്രുവരി പത്തിനു നാസറിനോടൊപ്പം ന്യൂസിലൻഡിലേക്കു പോയത്. ഭർത്താവ് നാസർ അവിടെ സൂപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു.
അൻസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമം നടന്നുവരികയാണ്. ഉമ്മ റസിയ. ഏകസഹോദരൻ ആസിഫ് അലി.
വെള്ളിയാഴ്ച ഭർത്താവിനോടൊപ്പം പള്ളിയിൽ നമസ്കാരത്തിനെത്തിയ അൻസി സ്ത്രീകൾക്കു നമസ്കാരത്തിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള സ്ഥലത്തും ഭർത്താവ് നാസർ അതേപള്ളിയിൽതന്നെ പുരുഷൻമാർക്കായുള്ള സ്ഥലത്തും നമസ്കരിക്കുകയായിരുന്നു. പെട്ടെന്നു വെടിയൊച്ചകേട്ട് വിശ്വാസികൾ ചിതറിയോടുന്പോൾ അൻസി വീഴുന്നതു നാസർ കണ്ടെങ്കിലും രക്ഷപ്പെടാനുള്ള ഓട്ടത്തിൽ വഴുതിവീണതാണെന്നാണ് കരുതിയത്. എന്നാൽ, അൻസി അക്രമിയുടെ വെടിയേറ്റു പിടഞ്ഞുവീഴുകയായിരുന്നു. ഏറെക്കഴിഞ്ഞാണ് ഭാര്യ മരിച്ച വിവരം നാസർ അറിഞ്ഞത്.
നാട്ടിലുള്ള ബന്ധുക്കളെ വെള്ളിയാഴ്ച രാത്രിതന്നെ വിവരം അറിയിച്ചെങ്കിലും അൻസി ഓടിരക്ഷപ്പെടുന്നതിനിടയിൽ വീണു കാലിനു പരിക്കേറ്റതായാണ് അറിയിച്ചത്. എന്നാൽ, ന്യൂസിലൻഡിൽതന്നെ 2500ഓളം കിലോമീറ്റർ അകലെയുള്ള നാസറിന്റെ പിതൃസഹോദരപുത്രൻ ഫഹദ് ഇന്നലെ ഉച്ചയോടെ സംഭവസ്ഥലത്തെത്തിയശേഷമാണ് മരണം സ്ഥിരീകരിച്ചത്. ഇയാൾ നാട്ടിലുള്ള ബന്ധുക്കൾക്കു വിവരം കൈമാറുകയായിരുന്നു.
കൊടുങ്ങല്ലൂരിലെ ട്രാവൽ ഏജന്റ് പൊന്നാത്ത് ഹംസയുടെ മകനാണ് അബ്ദുൾ നാസർ. മേത്തല പികെഎസ് പുരം ഗൗരിശങ്കർ ആശുപത്രിക്കു സമീപം കരിപ്പാക്കുളം അലിബാവയുടെ മകളാണ് അൻസി. രണ്ടുവർഷം മുന്പാണ് അൻസിയും നാസറും വിവാഹിതരായത്.
ബിടെക് പാസായ അൻസി ഉപരിപഠനത്തിനായാണ് 2018 ഫെബ്രുവരി പത്തിനു നാസറിനോടൊപ്പം ന്യൂസിലൻഡിലേക്കു പോയത്. ഭർത്താവ് നാസർ അവിടെ സൂപ്പർമാർക്കറ്റിൽ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു.
അൻസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ശ്രമം നടന്നുവരികയാണ്. ഉമ്മ റസിയ. ഏകസഹോദരൻ ആസിഫ് അലി.