നെയ്യാറ്റിൻകര: കോവിഡ് സ്ഥിരീകരിക്കുന്ന വൃക്കരോഗികൾക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയില്‍ ഡയാലിസിസ് നിഷേധിച്ച് മടക്കി അയയ്ക്കുന്നതായി പരാതി.
നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നല്കി. അടിയന്തരമായി ഡയാലിസിസ് ലഭ്യമാക്കണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു.കോവിഡ് രോഗികൾക്ക് സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്കായി തിരുവനന്തപുരം നഗരത്തിലെ ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളജ് ആശുപത്രിയിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തിൽ ചികിത്സ നിഷേധിക്കുന്നതിലൂടെ സാധാരണ ജനവിഭാഗത്തിന് ലഭ്യമാകേണ്ട സർക്കാരിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകയാണ്.
ഈ വിഷയത്തിന്റെ അടിയനന്തര പ്രാധാന്യം കണക്കിലെടുത്ത് നടപടികൾ ഉടൻ കൈക്കൊള്ളമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ പരാതി നല്കി.
നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നല്കി. അടിയന്തരമായി ഡയാലിസിസ് ലഭ്യമാക്കണമെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു.കോവിഡ് രോഗികൾക്ക് സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾക്കായി തിരുവനന്തപുരം നഗരത്തിലെ ജനറൽ ആശുപത്രിയിലോ മെഡിക്കൽ കോളജ് ആശുപത്രിയിലോ മറ്റ് സ്വകാര്യ ആശുപത്രികളിലോ എത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തിൽ ചികിത്സ നിഷേധിക്കുന്നതിലൂടെ സാധാരണ ജനവിഭാഗത്തിന് ലഭ്യമാകേണ്ട സർക്കാരിന്റെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുകയാണ്.
ഈ വിഷയത്തിന്റെ അടിയനന്തര പ്രാധാന്യം കണക്കിലെടുത്ത് നടപടികൾ ഉടൻ കൈക്കൊള്ളമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ. ജോസ് ഫ്രാങ്ക്ളിൻ പരാതി നല്കി.