ലോക്ഡൗണിലും കർമനിരതരായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാർ

11:41 PM May 24, 2021 | Deepika.com
നെയ്യാറ്റിൻകര: ലോക്ഡൗണ്‍ ദിനങ്ങളിലും ഡിപ്പോയിൽ എത്തിച്ചേർന്ന് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന തിരക്കിലാണ് നെയ്യാറ്റിൻകര കെഎസ്ആര്‍ടിസി ഡിപ്പോയിലെ പത്തോളം മെക്കാനിക്കൽ ജീവനക്കാർ. ഡിപ്പോക്ക് പത്ത് കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന മെക്കാനിക്കുകളാണ് ദിവസവും രാവിലെ എത്തി ഡിപ്പോ ശുചീകരണം, നവീകരണം, ഉദ്യാനവത്കരണം മുതലായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.
ട്രേഡ് യൂണിയൻ ഭേദമന്യേയാണ് ഈ പ്രവര്‍ത്തനങ്ങളെന്നതും ശ്രദ്ധേയം. ഡിപ്പോ എൻജിനിയർ സലിം കുമാർ മുന്നോട്ട് വച്ച ആശയം ജീവനക്കാർ പൂർണ മനസോടെ ഏറ്റെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര ഡിപ്പോയുടെ ഗാരേജിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീഷണിയായി നില നിന്ന എട്ടോളം വൻമരങ്ങളുടെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ ജീവനക്കാർ വെട്ടിമാറ്റി. ആരോഗ്യ പ്രവർത്തകർക്കായുള്ള ബസുകളിലും ഡിപ്പോ പരിസരത്തും ഓഫീസിലും എല്ലാ ദിവസവും അണു നശീകരണം നടത്തി വരുന്നതും ഈ ജീവനക്കാരാണ്. ഡിപ്പോയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാൻ ആവശ്യമായ ക്രമീകരണങ്ങളും ചെയ്യുന്നു.
ഗാരേജിലെ തരിശുഭൂമിയിൽ വാഴ കൃഷിക്കു പുറമേ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മെക്കാനിക്കുകൾ ചേർന്ന് നട്ടുപിടിപ്പിച്ച ചെടികൾ ഗാരേജിൽ പൂത്തു നിൽക്കുന്ന കാഴ്ചയും ഏറെ ആനന്ദദായകമാണ്.
ബസ് സ്റ്റാൻഡിൽ അലഞ്ഞു തിരിയുന്ന നായകൾക്ക് ബിസ്ക്കറ്റും പാലും ഉൾപ്പെടെ നല്‍കാനും ഈ സുമനസുകള്‍ ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ ദിവസം സമൂഹ അടുക്കളയിലേക്ക് ഒരു ചാക്ക് അരി നൽകാനും അവർ തയാറായി.
പ്രവർത്തനങ്ങൾക്ക് എസ്.ബിജു, ജി.ജിജോ, ബിയാർ മുരളി, സജീവ്, ബൈജു, പ്രശാന്ത്, വിനോദ്, രാജേഷ്, സുരേഷ് എന്നിവർ നേതൃത്വം നൽകുന്നു.