ചാത്തന്നൂർ: കോവിഡ് ബാധിതരായി ആശുപത്രിയിലോ ക്വാറന്റൈനിലോ കഴിയുന്ന ക്ഷീര കർഷകരുടെ കന്നുകാലികൾക്ക് സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്യുമെന്ന് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.
ഏപ്രിൽ ഒന്നു മുതൽ കോവിഡ് ബാധിതരായ ക്ഷീരകർഷകരുടെ കന്നുകാലികൾക്കാണ് തീറ്റ നല്‍കുന്നത്. ഇതിന് അതാത് മൃഗാശുപത്രികളുമായി ക്ഷീര കർഷകർ ബന്ധപ്പെടണം. കൂളമ്പുരോഗം ബാധിച്ച കന്നുകാലികൾക്കും സൗജന്യമായി തീറ്റ നല്‍കാനുള്ള പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
കേരളത്തില്‍ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും രോഗം ബാധിച്ച കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാനും, കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ താലൂക്കുകളില്‍ 885 കന്നുകാലികള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
അതില്‍ ഏഴെണ്ണം ചത്തു. കോവിഡ് പശ്ചാത്തലത്തില്‍ വാക്സിനേഷന് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രോഗം പടര്‍ന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍ നിന്നോ വാക്സിന് പ്രതിരോധം നഷ്ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ രോഗവ്യാപനം മൂലമാണ് കുളമ്പ് രോഗം പടര്‍ന്നതെന്ന് കരുതുന്നത്.
കന്നുകാലികളെ ചികിത്സിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ഏപ്രിൽ ഒന്നു മുതൽ കോവിഡ് ബാധിതരായ ക്ഷീരകർഷകരുടെ കന്നുകാലികൾക്കാണ് തീറ്റ നല്‍കുന്നത്. ഇതിന് അതാത് മൃഗാശുപത്രികളുമായി ക്ഷീര കർഷകർ ബന്ധപ്പെടണം. കൂളമ്പുരോഗം ബാധിച്ച കന്നുകാലികൾക്കും സൗജന്യമായി തീറ്റ നല്‍കാനുള്ള പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.
അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
കേരളത്തില്‍ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും രോഗം ബാധിച്ച കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാനും, കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഈ താലൂക്കുകളില്‍ 885 കന്നുകാലികള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.
അതില്‍ ഏഴെണ്ണം ചത്തു. കോവിഡ് പശ്ചാത്തലത്തില്‍ വാക്സിനേഷന് എടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രോഗം പടര്‍ന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍ നിന്നോ വാക്സിന് പ്രതിരോധം നഷ്ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ രോഗവ്യാപനം മൂലമാണ് കുളമ്പ് രോഗം പടര്‍ന്നതെന്ന് കരുതുന്നത്.
കന്നുകാലികളെ ചികിത്സിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.