ചവറ: കുടിവെള്ളം എടുക്കുന്ന പൈപ്പിനു സമീപത്ത് ചുറ്റും മാലിന്യം നിറഞ്ഞ വെള്ളം കെട്ടികിടക്കുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ലെന്ന് പരാതിയുമായി നാട്ടുകാര്‍.
പന്മന ചിറ്റൂര്‍ അഞ്ചുമനയ്ക്കല്‍ റോഡില്‍ വടക്കുവശത്തെ കുടിവെള്ളം വിതരണം ചെയ്യുന്ന കെഎംഎംഎല്‍ കമ്പനിയിലെ പൈപ്പിനു ചുറ്റുമാണ് വെള്ളം ഒഴുകാൻ ഓടയില്ലാത്തതിനാല്‍ മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഒഴുകാനുള്ള ചാലു നിര്‍മ്മിക്കാതെ പഞ്ചായത്തും അണുനാശനം നടത്താതെ ആരോഗ്യ വകുപ്പും കൈയൊഴിഞ്ഞതിനാല്‍ അഴുക്കുള്ള വെള്ളത്തിനു സമീപത്തു നിന്നും നാട്ടുകാര്‍ കുടിവെള്ളം എടുക്കേണ്ട അവസ്ഥയുണ്ടാകുന്നത്.
ഓട നിര്‍മ്മിക്കണം എന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് കാലം ഏറിയിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മാലിന്യത്തിനു സമീപത്തു നിന്നും കുടിവെള്ളം വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നതും പല രോഗങ്ങള്‍ക്കു കാരണമാകുന്നു. രോഗം വരുത്തുന്ന തരത്തില്‍ മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിപ്പോകാനായി ഓട കെട്ടി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
പന്മന ചിറ്റൂര്‍ അഞ്ചുമനയ്ക്കല്‍ റോഡില്‍ വടക്കുവശത്തെ കുടിവെള്ളം വിതരണം ചെയ്യുന്ന കെഎംഎംഎല്‍ കമ്പനിയിലെ പൈപ്പിനു ചുറ്റുമാണ് വെള്ളം ഒഴുകാൻ ഓടയില്ലാത്തതിനാല്‍ മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം ഒഴുകാനുള്ള ചാലു നിര്‍മ്മിക്കാതെ പഞ്ചായത്തും അണുനാശനം നടത്താതെ ആരോഗ്യ വകുപ്പും കൈയൊഴിഞ്ഞതിനാല്‍ അഴുക്കുള്ള വെള്ളത്തിനു സമീപത്തു നിന്നും നാട്ടുകാര്‍ കുടിവെള്ളം എടുക്കേണ്ട അവസ്ഥയുണ്ടാകുന്നത്.
ഓട നിര്‍മ്മിക്കണം എന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് കാലം ഏറിയിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. മാലിന്യത്തിനു സമീപത്തു നിന്നും കുടിവെള്ളം വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്നതും പല രോഗങ്ങള്‍ക്കു കാരണമാകുന്നു. രോഗം വരുത്തുന്ന തരത്തില്‍ മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിപ്പോകാനായി ഓട കെട്ടി പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.