+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാൽ ഒഴുക്കിക്കളയാൻ നിർബന്ധിതരായി ക്ഷീരകർഷകർ

കോട്ടയം: കോവിഡിന്‍റെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയിൽ ജില്ലയിലെ ഇരുപതിനായിരത്തോളം ക്ഷീരകർഷകർ വലയുന്നു. മിൽമ ഉൾപ്പെ
പാൽ ഒഴുക്കിക്കളയാൻ  നിർബന്ധിതരായി ക്ഷീരകർഷകർ
കോട്ടയം: കോവിഡിന്‍റെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയിൽ ജില്ലയിലെ ഇരുപതിനായിരത്തോളം ക്ഷീരകർഷകർ വലയുന്നു. മിൽമ ഉൾപ്പെടെ പാൽസംഭരണം കുറച്ചതിനാൽ പാൽവിൽപനയ്ക്ക് വഴിയില്ലാതെയും പശുക്കളെ പോറ്റാൻ വകയില്ലാതെയും ദുരിതപ്പെടുകയാണ് കർഷകരും ഫാം നടത്തിപ്പുകാരും.
ജില്ലയിൽ പാൽ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന വൈക്കം, തലയാഴം, കടുത്തുരുത്തി, കല്ലറ, വാഴൂർ പ്രദേശങ്ങളിൽ പാൽവിൽപന സാധ്യത പരിമിതമായതോടെ പശുക്കളെ കുറഞ്ഞ വിലയ്ക്കു വിറ്റഴിക്കാൻ ക്ഷീര കർഷകർ നിർബന്ധിതരാകുന്നു. വലുതും ചെറുതുമായ 150 പശു ഫാം ഉടമകളും വലിയ പ്രതിസന്ധിയെ നേരിടുന്നു. പശുക്കളെ കറന്നു വൈകുന്നേരങ്ങളിൽ പാൽ സൗജന്യമായി വിതരണം ചെയ്യുകയോ ഊറ്റിക്കളയുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളത്.
മിൽക്ക് സൊസൈറ്റികൾ രാവിലത്തെ പാൽ സംഭരണത്തിനു പരിധിവച്ചതും വൈകുന്നേരം സംഭരണം നിറുത്തിയതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
മിൽമയുടെ എറണാകുളം ഡിവിഷനിൽ പാൽവിൽപന 60 ശതമാനം കുറഞ്ഞു. മറ്റ് ഡിവിഷനുകളിൽ അധികം വരുന്ന പാൽ സംസ്കരിക്കാനും സംഭരിക്കാനും സാധിക്കുന്നില്ല. പാൽപൊടി ഉത്പാദിപ്പിക്കാനുള്ള ഫാക്ടറികൾ മിൽമയ്ക്കില്ലാത്തതാണ് നിലവിലെ പ്രതികൂല സാഹചര്യം.
സ്വകാര്യ ക്ഷീരസംഭരണ ഏജൻസികളും പാൽ കന്പനികളും പാൽവിൽക്കാൻ വിപണിയില്ലാതെ വലയുകയാണ്. ഹോട്ടലുകളിലും ചായക്കടകളിലും പാഴ്സൽ സർവീസ് മാത്രമായതും കോവിഡ് നിയന്ത്രിത മേഖലയിൽ പാൽ എത്തിച്ചു വിൽപന നടത്തുന്നത് പരിമിതപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായി. കല്യാണം ഉൾപ്പെടെ ആഘോഷങ്ങളിൽ നിയന്ത്രണമുണ്ടായതും കടകന്പോളങ്ങളിൽ സമയനിയന്ത്രണം വന്നതും പാൽവിൽപന കുറയാൻ ഇടയാക്കി.
പാൽ ഉത്പാദനം ഏറ്റവും ഉയർന്നു നിൽക്കുന്നത് ജൂണ്‍ മുതൽ ഓഗസ്റ്റ് വരെ മാസങ്ങളിലാണ്. കോവിഡ് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ വരുംമാസങ്ങളിലും പാൽവിൽപനയ്ക്കു വഴിയില്ലാതാകും. റബർ ഉൾപ്പെടെ ഇതര കൃഷികളിൽനിന്നു വരുമാനം നിലച്ചതോടെ ഒട്ടേറെ കർഷകരാണു പശുക്കളെ വളർത്തി കുടുംബം പോറ്റുന്നത്. ലോണെടുത്ത് പശുക്കളെ വാങ്ങിയവരും വൻ മുതൽമുടക്കിൽ ഫാം നടത്തുന്നവരും നിരവധിയാണ്.
More in Kottayam :