+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഭവസമൃദ്ധമായി ദേവികുളത്തെ സാമൂഹ്യ അടുക്കള

മൂന്നാർ: ദേവികുളത്തെ സാമൂഹ്യ അടുക്കളയിൽ നിന്നും ഉയരുന്നത് വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ രുചി. നാട്ടിലെ പൊതുപ്രവത്തകർ ചേർന്നാണ് ഡൊമിസിലറി കെയർ സെന്‍ററി
വിഭവസമൃദ്ധമായി  ദേവികുളത്തെ സാമൂഹ്യ അടുക്കള
മൂന്നാർ: ദേവികുളത്തെ സാമൂഹ്യ അടുക്കളയിൽ നിന്നും ഉയരുന്നത് വിഭവസമൃദ്ധമായ ഭക്ഷണങ്ങളുടെ രുചി. നാട്ടിലെ പൊതുപ്രവത്തകർ ചേർന്നാണ് ഡൊമിസിലറി കെയർ സെന്‍ററിൽ കഴിയുന്നവർക്ക് ഭക്ഷണമൊരുക്കുന്നത്.
കഴിഞ്ഞ മൂന്ന് ആഴ്ചയായി ദേവികുളം ഗ്രമപഞ്ചായത്തിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സെന്‍ററിൽ കൃത്യ സമയത്ത് തന്നെ രോഗികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ച് കൊടുക്കുന്നുണ്ട്. ഇതിനായി 17 ഓളം വോളണ്ടിയർമാരാണ് പ്രവർത്തിക്കുന്നത്. 110 പേർക്കുള്ള ഭക്ഷണമാണ് അവധി ദിവസമായ ഇന്നലെ തയാറാക്കിയത്.
സെന്‍ററുകളിൽ 60 പേർക്കാണ് ഭക്ഷണം തയാറാക്കുന്നതെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്കും ഭക്ഷണം നൽകുന്നുണ്ട.് കോവിഡിന്‍റെ വ്യാപനം ശക്തമായതോടെ യുവജനങ്ങളുടെ നേതൃത്വത്തിൽ എമർജൻസി റസ്പോണ്‍സ് ടീമിന് രൂപം നൽകിയിട്ടുണ്ട്.