+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദിവാസി വിഭാഗങ്ങൾക്കായി വാക്സിനേഷൻ: പ്രത്യേക കാന്പയിൻ നടത്തും

കൽപ്പറ്റ: ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് ഊർജിമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ കർമ്മ പ
ആദിവാസി വിഭാഗങ്ങൾക്കായി വാക്സിനേഷൻ:  പ്രത്യേക കാന്പയിൻ നടത്തും
കൽപ്പറ്റ: ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് ഊർജിമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിപുലമായ കർമ്മ പദ്ധതി ആവിഷ്ക്കരിച്ചു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ ആരോഗ്യ, പട്ടികവർഗ വികസന വകുപ്പുകളുടെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം. ആദിവാസി കോളനികളിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകളുമായി നേരിട്ടെത്തി കുത്തിവയ്പ് കാന്പയിൻ നടത്തുന്നതിനാണ് തീരുമാനമെടുത്തത്.
ആരോഗ്യ - പട്ടികവർഗ വികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. മൂന്ന് പട്ടികവർഗ വികസന ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ദിവസം നാല് വീതം പഞ്ചായത്തകളിലായി ആകെ ആറ് ദിവസത്തെ വാക്സിനേൻ കാന്പയിനാണ് ലക്ഷ്യമിടുന്നത്. ഓരോ വാർഡിലെയും കോളനികളിൽ ഡോക്ടർ ഉൾപ്പെടെയുള്ള മൊബൈൽ സംഘമെത്തും. ഇതോടെ ജില്ലയിൽ മുഴുവൻ പട്ടികവർഗക്കാർക്കും കുത്തിവയ്പ് നൽകാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
ജില്ലയിലേക്കുള്ള കൂടുതൽ വാക്സിൻ സ്റ്റോക്ക് എത്തുന്നതോടെ പദ്ധതി ആരംഭിക്കും. ഇതിന് മുന്നോടിയായി ആരോഗ്യ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ ഗോത്രരക്ഷാ വാരം പ്രചാരണ ക്യാന്പയിനും നടത്തും.
ആദിവാസി വിഭാഗത്തിൽപെട്ട അറുപതിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 15,425 പേരിൽ 10,206 പേർക്കാണ് ഇതിനകം ആദ്യ ഡോസ് കുത്തിവയ്പ് നൽകിയത്. 45 നും 50 നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ആകെ 28,637 പേരിൽ 5080 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ആകെ 69,709 പേരാണുള്ളത്. ഇവരുടെ വാക്സിനേഷൻ നടപടികളും പുരോഗമിച്ചു വരുന്നുണ്ട്.