സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് സാമഗ്രികള്‍ക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ചുള്ള പരിശോധനയില്‍ ആശങ്ക. സിവില്‍ സപ്ലൈസ് വിഭാഗം ഉത്പാദകരുമായി ബന്ധപ്പെട്ടും വിപണിയുമായി ബന്ധപ്പെട്ടും നടത്തിയ പരിശോധനയ്ക്കൊടുവിലാണ് വില നിശ്ചയിച്ചതെങ്കിലും ഇവർക്കു പരിശോധന നടത്താനുള്ള അനുമതിയില്ലാത്തതാണ് കാരണം. റവന്യൂവിഭാഗവും ദുരന്തനിവാരണവിഭാഗവും വില സംബന്ധിച്ചു പരിശോധന നടത്തുന്നുമില്ല. ഇതോടെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് സാമഗ്രികളുടെ വിൽപ്പന ഉറപ്പു വരുത്താൻ അധികൃതർക്കാവുന്നില്ല.
അമിതവില ഈടാക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതുമെല്ലാം സാധാരണനിലയില്‍ സിവില്‍ സപ്ലൈസ് സ്ക്വാഡാണ് പരിശോധിക്കുന്നത്. എന്നാല്‍ കോവിഡ് സാമഗ്രികളുടെ വില്പനയുമായി ബന്ധപ്പെട്ടുള്ള പരിശോധന സിവില്‍ സപ്ലൈസിന്റെ പരിധിയിലുള്ളതല്ല. എന്നാല്‍ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ പരിശോധന നടത്താന്‍ സിവില്‍സപ്ലൈസ് വിഭാഗത്തിനു കഴിയും. പല ജില്ലകളിലും അതിനുള്ള നീക്കവും നടന്നിട്ടില്ല.
എന്‍ 95 മാസ്കിന് 22 രൂപ, പിപിഇ കിറ്റിന് 273 രൂപ, മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്കിന് 3.90 രൂപ, ഫേസ് ഷീല്‍ഡിന് 21 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചിയിച്ച വില. എന്നാൽ മാസ്കും പിപിഇ കിറ്റുമെല്ലാം വ്യത്യസ്ത ഗുണമേന്മയിലുള്ളവയാണെന്ന ന്യായത്തിൽ പല രീതിയിലുള്ള വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്.
കോഴിക്കോട്: കോവിഡ് സാമഗ്രികള്‍ക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ചുള്ള പരിശോധനയില്‍ ആശങ്ക. സിവില്‍ സപ്ലൈസ് വിഭാഗം ഉത്പാദകരുമായി ബന്ധപ്പെട്ടും വിപണിയുമായി ബന്ധപ്പെട്ടും നടത്തിയ പരിശോധനയ്ക്കൊടുവിലാണ് വില നിശ്ചയിച്ചതെങ്കിലും ഇവർക്കു പരിശോധന നടത്താനുള്ള അനുമതിയില്ലാത്തതാണ് കാരണം. റവന്യൂവിഭാഗവും ദുരന്തനിവാരണവിഭാഗവും വില സംബന്ധിച്ചു പരിശോധന നടത്തുന്നുമില്ല. ഇതോടെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ കോവിഡ് സാമഗ്രികളുടെ വിൽപ്പന ഉറപ്പു വരുത്താൻ അധികൃതർക്കാവുന്നില്ല.
അമിതവില ഈടാക്കുന്നതും പൂഴ്ത്തിവയ്ക്കുന്നതുമെല്ലാം സാധാരണനിലയില്‍ സിവില്‍ സപ്ലൈസ് സ്ക്വാഡാണ് പരിശോധിക്കുന്നത്. എന്നാല്‍ കോവിഡ് സാമഗ്രികളുടെ വില്പനയുമായി ബന്ധപ്പെട്ടുള്ള പരിശോധന സിവില്‍ സപ്ലൈസിന്റെ പരിധിയിലുള്ളതല്ല. എന്നാല്‍ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ പരിശോധന നടത്താന്‍ സിവില്‍സപ്ലൈസ് വിഭാഗത്തിനു കഴിയും. പല ജില്ലകളിലും അതിനുള്ള നീക്കവും നടന്നിട്ടില്ല.
എന്‍ 95 മാസ്കിന് 22 രൂപ, പിപിഇ കിറ്റിന് 273 രൂപ, മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്കിന് 3.90 രൂപ, ഫേസ് ഷീല്‍ഡിന് 21 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചിയിച്ച വില. എന്നാൽ മാസ്കും പിപിഇ കിറ്റുമെല്ലാം വ്യത്യസ്ത ഗുണമേന്മയിലുള്ളവയാണെന്ന ന്യായത്തിൽ പല രീതിയിലുള്ള വിലയാണ് കച്ചവടക്കാർ ഈടാക്കുന്നത്.