+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തണ്ണീർമുക്കം ബണ്ട് പൂർണമായി തുറന്നു

കുമരകം: സാങ്കേതികത്തകരാറാൽ തുറക്കാൻ കഴിയാതിരുന്ന രണ്ടു ഷട്ടറുകൾ കൂടി തുറന്നതോടെ തണ്ണീർമുക്കം ബണ്ടിലെ മുഴുവൻ ഷട്ടറുക
തണ്ണീർമുക്കം ബണ്ട്  പൂർണമായി തുറന്നു
കുമരകം: സാങ്കേതികത്തകരാറാൽ തുറക്കാൻ കഴിയാതിരുന്ന രണ്ടു ഷട്ടറുകൾ കൂടി തുറന്നതോടെ തണ്ണീർമുക്കം ബണ്ടിലെ മുഴുവൻ ഷട്ടറുകളും തുറക്കപ്പെട്ടു. വെച്ചൂർ ഭാഗത്തുനിന്നുള്ള രണ്ടാംഘട്ടത്തില 10 എമർജൻസി ഷട്ടറുകളിൽ ഉൾപ്പെട്ടതാണിവ. ഇതോടെ ബണ്ടിലെ 90 ഷട്ടറുകളും നാല് ലോക്കുകളും തുറന്നു.
തുറന്ന രണ്ട് ഷട്ടറുകളുടെ ലോക്ക് സിസ്റ്റം തകരാറിലായതിനെത്തുടർന്ന് അടയുകയായിരുന്നു. എല്ലാ ഷട്ടറുകളും യന്ത്രസഹായത്താൽ ഹോയിസ്റ്റ് മെക്കാനിസം സംവിധാനത്തിലൂടെയാണ് ഇപ്പോൾ തുറക്കുന്നത്. തകരാർ മൂലം തുറക്കാൻ സാധിക്കാതിരുന്ന ഷട്ടറുകൾ ഉൾപ്പെടുന്ന 10 എമർജൻസി ഷട്ടറുകൾ മാറ്റി സ്ഥാപിക്കാനുള്ള നിർദ്ദേശം ബന്ധപ്പെട്ട വിഭാഗത്തിനു സമർപ്പിച്ചിട്ടുണ്ടെന്ന് മെക്കാനിക്കൽ വിഭാഗം അധികൃതർ പറഞ്ഞു.