കോതനല്ലൂർ: എറണാകുളം -ഏറ്റുമാനൂർ സംസ്ഥാന പാതയിലെ രാത്രികാല യാത്രക്കാർ ഇനി മുതൽ ഭക്ഷണം കിട്ടാതെ വിഷമിക്കേണ്ട. കോതനല്ലൂരിൽ നിങ്ങളെ കാത്ത് പൊതിച്ചോറും കുടിവെള്ളവുമായി ഡിവൈഎഫ്ഐ പ്രവർത്തകർ കാത്തുനിൽപ്പുണ്ടാവും. ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ വലഞ്ഞത് അവശ്യസാധനങ്ങൾ ഉൾപ്പടെ ഇതരസംസ്ഥാനത്തുനിന്ന് എത്തിക്കുന്ന ചരക്ക് ലോറി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ്. ഇവരടക്കം രാത്രികാല യാത്ര നടത്തുന്നവർക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു.
ഇതേതുടർന്ന് ഡിവൈഎഫ്ഐ കോതനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശേഖരിച്ച പൊതിച്ചോറു വിതരണം ഞായറാഴ്ച മുതൽ ആരംഭിച്ചു.
രാത്രി ഏഴ് മുതൽ പത്ത് വരെ അന്‍പതിലധികം യാത്രക്കാർക്ക് ആദ്യദിനം പോതിച്ചോറും കുടിവെള്ളവും വിതരണം ചെയ്തു.
വരും ദിവസങ്ങളിലും രാത്രികാല യാത്രക്കാർക്ക് വിശപ്പകറ്റാനായി ഭക്ഷണ വിതരണം തുടരുമെന്നു സംഘാടകർ അറിയിച്ചു. മേഖലാ പ്രസിഡന്റ് വിഷ്ണു മാഞ്ഞൂർ, ഹരി, അജയ്, ജോസിൽ, അനന്ദു, അഭിജിത്ത് എന്നിവർ ചേർന്നാണ് പൊതിച്ചോർ വിതരണം നടത്തുന്നത്.
ഇതേതുടർന്ന് ഡിവൈഎഫ്ഐ കോതനല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ശേഖരിച്ച പൊതിച്ചോറു വിതരണം ഞായറാഴ്ച മുതൽ ആരംഭിച്ചു.
രാത്രി ഏഴ് മുതൽ പത്ത് വരെ അന്‍പതിലധികം യാത്രക്കാർക്ക് ആദ്യദിനം പോതിച്ചോറും കുടിവെള്ളവും വിതരണം ചെയ്തു.
വരും ദിവസങ്ങളിലും രാത്രികാല യാത്രക്കാർക്ക് വിശപ്പകറ്റാനായി ഭക്ഷണ വിതരണം തുടരുമെന്നു സംഘാടകർ അറിയിച്ചു. മേഖലാ പ്രസിഡന്റ് വിഷ്ണു മാഞ്ഞൂർ, ഹരി, അജയ്, ജോസിൽ, അനന്ദു, അഭിജിത്ത് എന്നിവർ ചേർന്നാണ് പൊതിച്ചോർ വിതരണം നടത്തുന്നത്.