കടുത്തുരുത്തി: കനത്തമഴയിൽ വെള്ളം കയറി മത്സ്യകൃഷി നശിച്ചു. വെള്ളൂർ പഞ്ചായത്ത് കോളോത്ത് ചീപ്പിനടുത്തായി ഗൾഫിൽനിന്നും തിരികെയെത്തി ഉപജീവനത്തിനായി മത്സ്യകൃഷി നടത്തിവന്ന ഇറുന്പയം സ്വദേശികളായ റെജി പ്ലാന്തടം, ശശാങ്കൻ മുണ്ടാന എന്നിവരുടെ മത്സ്യകൃഷിയാണ് നശിച്ചത്. വെള്ളം കയറിയതോടെ മുഴുവൻ മത്സ്യങ്ങളും ഒഴുകിപോയി.
അഞ്ചര ലക്ഷം രൂപ മുടക്കി ചുറ്റും വല വിരിച്ചു തയാറാക്കിയ സ്ഥലത്ത് കാർപ്, ആസാം വാള ഇനങ്ങളിൽപ്പെട്ട 15,000 മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നിക്ഷേപിച്ചിരുന്നത്. കാലവർഷത്തിനു മുന്പായി വിളവെടുപ്പ് നടത്താൻ ഇരിക്കവെയാണ് അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ കർഷകർക്ക് മത്സ്യങ്ങൾ നഷ്ടമായത്. അപ്രതീക്ഷിത നഷ്ടം ഉണ്ടായതോടെ കടുത്ത സാന്പത്തിക ബാധ്യതയിലായിരിക്കുകയാണ് മുൻ പ്രവാസികളായ കർഷകർ.
അഞ്ചര ലക്ഷം രൂപ മുടക്കി ചുറ്റും വല വിരിച്ചു തയാറാക്കിയ സ്ഥലത്ത് കാർപ്, ആസാം വാള ഇനങ്ങളിൽപ്പെട്ട 15,000 മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നിക്ഷേപിച്ചിരുന്നത്. കാലവർഷത്തിനു മുന്പായി വിളവെടുപ്പ് നടത്താൻ ഇരിക്കവെയാണ് അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ കർഷകർക്ക് മത്സ്യങ്ങൾ നഷ്ടമായത്. അപ്രതീക്ഷിത നഷ്ടം ഉണ്ടായതോടെ കടുത്ത സാന്പത്തിക ബാധ്യതയിലായിരിക്കുകയാണ് മുൻ പ്രവാസികളായ കർഷകർ.