+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചങ്ങനാശേരി ബോട്ട്ജെട്ടിയിൽ വീണ്ടും പോളതിങ്ങി; പോള നീക്കത്തിനു സ്ഥിരം സംവിധാനം വേണം

ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട്ജെട്ടിയിൽ പോളതിങ്ങി വളരുന്നു. വർഷംതോറും ലക്ഷങ്ങൾ മുടക്കി പോളവാരൽ തകൃതിയായി നടക്കുന്ന ബോട്
ചങ്ങനാശേരി ബോട്ട്ജെട്ടിയിൽ വീണ്ടും പോളതിങ്ങി; പോള നീക്കത്തിനു സ്ഥിരം സംവിധാനം വേണം
ചങ്ങനാശേരി: ചങ്ങനാശേരി ബോട്ട്ജെട്ടിയിൽ പോളതിങ്ങി വളരുന്നു. വർഷംതോറും ലക്ഷങ്ങൾ മുടക്കി പോളവാരൽ തകൃതിയായി നടക്കുന്ന ബോട്ട് ജെട്ടിയിലും ജലപാതയിലുമാണ് ബോട്ട് ഗതാഗതത്തിനു തടസമായി വീണ്ടും പോളക്കൂട്ടം പടർന്നത്. ബോട്ട്ജെട്ടി മുതൽ തോട്ടാശേരി മുക്കുവരെയുള്ള ഭാഗത്താണ് പോളയും പായലും തിങ്ങി നിറഞ്ഞത്.
കഴിഞ്ഞദിവസങ്ങളിലെ പെരുമഴയിൽ ജലനിരപ്പുയർന്നപ്പോൾ ചന്പക്കുളംചിറ ഭാഗത്തും വെട്ടുത്തുരുത്ത് റോഡിലും ജലപാതയിൽ നിന്നും പോള വ്യാപകമായി കയറിയത് യാത്രക്കാർക്കും സമീപവാസികൾക്കും ദുരിതമായിരിക്കുകയാണ്.
ജലപാതയുടെ വശങ്ങളിലെ ജലനിരപ്പുയരുന്ന പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കോവിഡ് ഭീതി മൂലം ദുരിതാശ്വാസ ക്യാന്പുകളിലേക്ക് പോകാൻ ഇവരിൽ പലരും തയാറാകുന്നില്ല. രാത്രികാലങ്ങളിൽ ജലനിരപ്പുയർന്നാൽ ജലപാതയിലെ പോള കാരണം വള്ളങ്ങളിൽപോലും ഇവർക്ക് രക്ഷപ്പെടാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
കോവിഡ് ലോക്ഡൗണും യാത്രക്കാരുടെ കുറവുംമൂലം ചങ്ങനാശേരിയിൽനിന്നും ബോട്ട് സർവീസുകൾ നിലച്ചതും ജലപാതയിൽ പോള തിങ്ങി നിറയാൻ കാരണമായിട്ടുണ്ട്.
പാടശേഖരങ്ങളിൽനിന്നും തള്ളിവിടുന്ന പോളയാണ് ജലപാതയിലും ജെട്ടിക്കുളത്തിലും എത്തി വളർന്നു കയറുന്നത്.