+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊയ്തെടുത്ത നെല്ല് കയറ്റി വിടാനായില്ല; കണ്ണീരണിഞ്ഞു കർഷകർ

ചിങ്ങവനം: പനച്ചിക്കാട് അന്പാട്ടുകടവിലും, ചാന്നാനിക്കാട് കുന്നത്ത് കടവിലും കൊയ്തെടുത്ത നെല്ല് കയറ്റി വിടാനാകാതെ കർഷകർ. കനത്ത
കൊയ്തെടുത്ത നെല്ല് കയറ്റി വിടാനായില്ല;  കണ്ണീരണിഞ്ഞു കർഷകർ
ചിങ്ങവനം: പനച്ചിക്കാട് അന്പാട്ടുകടവിലും, ചാന്നാനിക്കാട് കുന്നത്ത് കടവിലും കൊയ്തെടുത്ത നെല്ല് കയറ്റി വിടാനാകാതെ കർഷകർ. കനത്ത മഴയിൽ പാടത്തെ വെള്ളത്തിലായ നെല്ല് കരയ്ക്കെത്തിച്ചെങ്കിലും കിളിർക്കുമെന്ന ആശങ്കയിലാണ് കർഷകർ. മഴയ്ക്കു മുന്പേ കൊയ്തെങ്കിലും മില്ലുകാരുടെ അനാസ്ഥ മൂലമാണ് കയറ്റിവിടാൻ വൈകിയതെന്നു കർഷകർ പറയുന്നു. അന്പാട്ടുകടവ് പാടത്ത് 200 ക്വിന്‍റലിൽ അധികം നെല്ലാണു മഴ നനഞ്ഞിരിക്കുന്നത്. ആദ്യം ഒരു ലോഡ് നെല്ല് മില്ലുകാർ കൊണ്ടുപോയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയില്ലെന്നു കർഷകർ പറയുന്നു. ആദ്യം വിതച്ച നെല്ല് മടവീണ് നശിച്ചതിനുശേഷം രണ്ടാമതും വീണ്ടും വിതച്ചതാണിവിടെ.

ചാന്നാനിക്കാട് പാടത്തെ 150 ഏക്കറിൽ വിളഞ്ഞ നെല്ലാണ് മില്ലുകാർ എടുക്കാതെ വന്നതോടെ മഴയത്ത് കെട്ടിക്കിടക്കുന്നത്. കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാത്ത സ്ഥലത്ത് കൂലിക്ക് ആളെ നിർത്തി കൊയ്തെടുത്ത കറ്റയും വെള്ളം പൊങ്ങിയതോടെ നശിച്ചു. 30 വർഷം തരിശ് കിടന്ന പാടത്ത് കഴിഞ്ഞ വർഷമാണ് ആദ്യമായി കൃഷിയിറക്കിയത്. കനത്ത വിളവുണ്ടായിരുന്ന പാടത്തു കഴിഞ്ഞ തവണയും വെള്ളം കയറിയതിനാൽ വിളവ് ഉപേക്ഷിക്കുകയായിരുന്നു.