+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാനം തെളിഞ്ഞിട്ടും കെടുതി ഒഴിയുന്നില്ല

കോട്ടയം: പടിഞ്ഞാറൻ മേഖലയിലെ താഴ്ന്നപ്രദേശങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണെങ്കിലും ആശങ്കയുടെ കാർമേഘം ഒഴിഞ്ഞുവെന്നാണു ജില്
മാനം തെളിഞ്ഞിട്ടും കെടുതി ഒഴിയുന്നില്ല
കോട്ടയം: പടിഞ്ഞാറൻ മേഖലയിലെ താഴ്ന്നപ്രദേശങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണെങ്കിലും ആശങ്കയുടെ കാർമേഘം ഒഴിഞ്ഞുവെന്നാണു ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇന്നലെ പകൽ കാര്യമായി മഴ പെയ്തില്ല.
ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 3.9 സെന്‍റിമീറ്റർ മഴ ജില്ലയിൽ പെയ്തുവെന്നാണു കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ കണക്ക്. മീനച്ചിലാറ്റിലും മണിമലയാറ്റിലും വെള്ളം താഴ്ന്നു തുടങ്ങിയെങ്കിലും പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഇറങ്ങാൻ വൈകുകയാണ്. മീനച്ചിലാറ്റിൽനിന്നുള്ള ഒഴുക്ക് കരയിലേക്കു കയറി കോട്ടയത്തിന്‍റെ ഉൾപ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്നു.
ജലനിരപ്പ് ഗണ്യമായി ഉയർന്നതിനെത്തുടർന്നു കഴിഞ്ഞദിവസം മീനച്ചിലാറിന്‍റെയും കൊടൂരാറിന്‍റെയും തീരങ്ങളിൽ താമസിക്കുന്നവർക്കു നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു. നാഗന്പടം, കുമരകം, കിടങ്ങൂർ, പേരൂർ മേഖലയിൽ മീനച്ചിലാറും കോടിമതയിൽ കൊടൂരാറും അപകട സാധ്യതാ നിലയ്ക്കു മുകളിൽ എത്തിയിരുന്നു. കൊല്ലാട്, സംക്രാന്തി, പരിപ്പ്, ചിങ്ങവനം, നാഗന്പടം, പേരൂർ, ചുങ്കം, വാരിശേരി, തിരുവാർപ്പ്, കൊശമറ്റം, വേളൂർ മേഖലകളിൽ റോഡിൽ കയറിയ വെള്ളം ഇറങ്ങാത്തതിനാൽ ഗതാഗതം താറുമാറായിരിക്കുകയാണ്.
കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളിലെയും അയ്മനം, തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, കിടങ്ങൂർ, വിജയപുരം പഞ്ചായത്തുകളുടെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിൽ 31 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാന്പുകളിലായി 168 കുടുംബങ്ങളിലെ 560 പേർ കഴിയുന്നുണ്ട്.
കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്. ഇന്നു മഴ പെയ്തില്ലെങ്കിൽ വെള്ളക്കെട്ടിന്‍റെ ദുരിതം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. വെള്ളം കയറിയ വീടുകളിലെ ജനങ്ങളുടെ ദുരിതം തുടരും.
കാലവർഷം വൈകാതെ എത്തുമെന്ന മുന്നറിയിപ്പ് പടിഞ്ഞാറൻ മേഖലയെ ഭീതിയിലാഴ്ത്തുകയാണ്.
മീനച്ചിൽ താലൂക്കിൽ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിൽ നിലംപൊത്തിയ വൻമരങ്ങൾ വെട്ടിമാറ്റുന്നതേയുള്ളു. പലയിടങ്ങളിലും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. പന്പ, അഴുത നദികളിൽ ജലനിരപ്പ് താഴ്ന്നു.