കോവിഡ് ആശുപത്രിയായി മട്ടന്നൂര്‍ ഗവ. ആശുപത്രി

12:58 AM May 15, 2021 | Deepika.com
മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവ. ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. ആദ്യ ദിനത്തില്‍ രണ്ടു കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ചത്. ആശുപത്രിയുടെ പഴയ ബ്ലോക്കിലാണ് കോവിഡ് രോഗികള്‍ക്കായി സംവിധാനം ഒരുക്കിയത്.
24 കിടക്കകളുള്ള കോവിഡ് ആശുപത്രിയില്‍ അഞ്ച് ഓക്‌സിജന്‍ കിടക്കകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയുടെ രണ്ടു വാര്‍ഡുകളാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയത്. കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലും സ്‌പെഷാലിറ്റി ഒപി സൗകര്യവും തുടരുന്നുണ്ട്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.റോജ, ഷാഹിന സത്യന്‍, എ.കെ.സുരേഷ് കുമാര്‍, വി.കെ.സുഗതന്‍, മെഡിക്കല്‍ ഓഫീസര്‍ കെ. സുഷമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ടി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.