+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള നിയമം തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്ന്

താമരശേരി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നകളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള നിയമം  തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്ന്
താമരശേരി: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നകളെ വെടിവച്ചു കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ തോക്ക് ലൈസന്‍സുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. നിലവില്‍ ആ നിയമം നടപ്പാക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാണിക്കുന്ന അനാസ്ഥയാണ് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതിനും മനുഷ്യരെ അക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനുമിടയാക്കുന്നതെന്നും മുന്‍എംഎല്‍എ കാരാട്ട് റസാഖ് പറഞ്ഞു.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ചികിത്സ തേടിയതിനു ശേഷം വീട്ടില്‍ കഴിയുന്ന കട്ടിപ്പാറ അമരാട് വേങ്ങയുള്ള കുന്നുമ്മല്‍ നിനീഷിനെ വീട്ടിലെത്തി കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തലങ്ങളിലുള്ള കര്‍ഷക ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ ഭരണ സമിതി അടിയന്തിരമായി സ്വീകരിക്കണമെന്നും മലയോര മേഖലയിലെ കര്‍ഷകരെയും സാധാരണക്കാരായ ജനങ്ങളെയും ബാധിക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വനം മന്ത്രി അറിയിച്ചതായി മുന്‍ എംഎല്‍എ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം നിധിഷ് കല്ലുള്ളതോട്, ടി.സി. വാസു, പി.സി. തോമസ്, കെ.വി. സെബാസ്റ്റ്യന്‍, കരീം പുതുപ്പാടി, എന്‍.ഡി. ലൂക്ക തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.