കോതമംഗലത്ത് മാർക്കറ്റിൽ സ്റ്റാളുകൾ തുറന്നെങ്കിലും ആളുകൾ എത്തിയില്ല

10:52 PM May 08, 2021 | Deepika.com
കോതമംഗലം: മാർക്കറ്റിൽ സ്റ്റാളുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും ഉപഭോക്താക്കൾ കാര്യമായെത്തിയില്ല. നാട്ടിൻപുറങ്ങളിലെ കടക്കാരെത്തി രാവിലെ തന്നെ ആവശ്യമായ സാധനങ്ങൾ വാങ്ങി പോയ ശേഷം ആരുമെത്തുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. മാർക്കറ്റിൽ മാത്രമല്ല ടൗണിലെ മറ്റു പച്ചക്കറി പലചരക്ക് കടകളുടേയും അവസ്ഥ ഇതുതന്നെയാണ്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആരും ടൗണിലേക്കെത്തുന്നില്ല. കച്ചവടം വളരെ മോശമാണെന്ന് വ്യാപാരികൾ പറഞ്ഞു. നഗരസഭ നിർദേശിച്ചതനുസരിച്ച് രാവിലെ 11നാണ് കഴിഞ്ഞ ദിവസങ്ങളിൽ കടകളടച്ചത്. പുതിയ തീരുമാനം വന്നതോടെ രാത്രി ഏഴര വരെ ടൗണിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. കോതമംഗലം ടൗണിലുൾപ്പെടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ ആളനക്കമില്ലാതായെങ്കിലും ഗ്രാമപ്രദേശങ്ങളിലെ കടകളിൽ പതിവിൽ കൂടുതൽ വ്യാപാരം നടക്കുന്നുണ്ട്. തൊട്ടടുത്ത കടകളിൽനിന്ന് അവശ്യവസ്തുക്കൾ വാങ്ങാനാണ് ഇപ്പോൾ എല്ലാവരുടെയും ശ്രമം. അതേസമയം പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും സമീപദിവസങ്ങളിൽ വില വർധിപ്പിച്ചതായും പരാതിയുണ്ട്. കൃത്രിമ വിലക്കയറ്റമാണിതെന്നാണ് ആക്ഷേപം.