+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവശ്യസാധനങ്ങൾ വാങ്ങാൻ ജനങ്ങൾ ടൗണിൽ

കാഞ്ഞിരപ്പള്ളി‌/മുണ്ടക്കയം/പൊൻകുന്നം: സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങളെല്ലാം മറന്ന് ജനങ്ങൾ ടൗണിലിറങ്ങി. കോവിഡ് പ്രോട്ടോകോൾ
അവശ്യസാധനങ്ങൾ വാങ്ങാൻ ജനങ്ങൾ ടൗണിൽ
കാഞ്ഞിരപ്പള്ളി‌/മുണ്ടക്കയം/പൊൻകുന്നം: സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങളെല്ലാം മറന്ന് ജനങ്ങൾ ടൗണിലിറങ്ങി. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ, സാമൂഹിക അകലമില്ലാതെ ജനങ്ങൾ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇരച്ചുകയറി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം ടൗണുകളിൽ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് പോലീസും ആരോഗ്യവകുപ്പും രംഗത്തെത്തിയതോടെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ പിന്നെ നീണ്ട ക്യൂ ആരംഭിച്ചു.
പച്ചക്കറി, പലവ്യഞ്ജനം, ബേക്കറി, മെഡിക്കൽ സ്റ്റോർ തുടങ്ങിഅവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. മെഡിക്കൽ സ്റ്റോറിൽ വരെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
ഇന്നു മുതൽ 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അരി, പലചരക്ക് സാധനങ്ങൾ, പച്ചക്കറി എന്നിവ വാങ്ങാനായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു. മുണ്ടക്കയത്ത് നിലവിൽ നിരോധനജ്ഞ നിൽക്കുന്പോഴാണ് ഇതൊന്നും വകവയ്ക്കാതെ ജനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങിയത്. വ്യാപാരസ്ഥാപനങ്ങൾക്കൊപ്പം മുണ്ടക്കയത്ത് എടിഎം കൗണ്ടറുകൾക്ക് മുന്നിലും ആളുകളുടെ നീണ്ട നിര ദൃശ്യമായിരുന്നു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീളുമോ എന്ന ആശങ്കയും കൂട്ടത്തോടെ ജനങ്ങളെ തെരുവിലേക്ക് ഇറക്കാൻ പ്രേരിപ്പിച്ചു.
എന്നാൽ, ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും ഇത് മനസിലാക്കാതെയാണ് ജനങ്ങൾ പുറത്തിറങ്ങുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
സാധനങ്ങൾ വാങ്ങാൻ ആൾക്കാർ വാഹനങ്ങളുമായി ഇറങ്ങിയതിനാൽ പോലീസും ഇളവുനൽകി. എങ്കിലും പോലീസ് വാഹനപരിശോധന നടത്തി സത്യവാങ്മൂലം ചോദിക്കുന്നുണ്ടായിരുന്നു. ഇല്ലാത്തവരെ താക്കീത് നൽകി കടത്തിവിട്ടു. ഇടറോഡുകളിലും പോലീസ് വാഹനപരിശോധന നടത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നതിനായാണ് പോലീസ് ചെറിയ റോഡുകളിലേക്കും പരിശോധന വ്യാപിപ്പിച്ചത്.

പാലാ: ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന്‍റെ തലേദിവസം പോലീസ് ഇളവനുവദിച്ചതോടെ നഗരം നിറഞ്ഞ് ജനമെത്തി. അവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനും സുരക്ഷിത സ്ഥലങ്ങളിലേക്കും ബന്ധു വീടുകളിലേക്കും ചേക്കേറുന്നതിനുമാണ് ജനം നഗരത്തിലേക്ക് ഒഴുകിയെത്തിയത്. വലിയ ഗതാഗതക്കുരുക്കാണ് ഇന്നലെ നഗരത്തിന്‍റെ പലഭാഗത്തും അനുഭവപ്പെട്ടത്. കടകമ്പോളങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളിലും വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു.
അതേസമയം ഇന്നലെ പോലീസ് നിയന്ത്രണങ്ങള്‍ക്ക് താത്കാലിക ഇളവ് അനുവദിച്ച മട്ടിലായിരുന്നു. എങ്ങും പോലീസ് പരിശോധനകള്‍ കാര്യമായി ഉണ്ടായിരുന്നില്ല.