ലോക്ക്ഡൗൺ: ഇന്നുമുതൽ കർശന പരിശോധന

10:00 PM May 07, 2021 | Deepika.com
കോട്ടയം: ഇന്ന് ലോക് ഡൗണ്‍ തുടങ്ങുന്നതോടെ ജില്ലാ അതിർത്തികളിൽ പരിശോധന കർക്കശമാക്കും. ആരോഗ്യം, പാൽ, പത്രം, അവശ്യസേവനം എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങൾ ഒഴികെ ജില്ലാതിർത്തി കടക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിൽ ചരക്കുകളുമായി വന്ന ട്രക്കുകളും മറ്റ് വാഹനങ്ങളും ഇന്നലെത്തന്നെ തിരികെ പോകാൻ നിർദേശമുണ്ടായി.
ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന വാഹനങ്ങളുടെ പരിശോധനയും കർക്കശമാക്കും. കന്പം, തേനി എന്നിവിടങ്ങളിലേക്ക് ഭക്ഷ്യസാധനങ്ങൾക്ക് പോയ വാഹനങ്ങൾക്ക് ഇന്നലെ വൈകുന്നേരം മുതൽ നിയന്ത്രണം ഏർപ്പെടുത്തി. അവിടെ നിന്നും തിരികെ എത്തുന്ന വാഹനങ്ങളും പരിശോധനയ്ക്കുശേഷമേ കേരളത്തിലേക്ക് കടത്തിവിടൂ. ആശുപത്രികളിലേക്ക് പോകുന്നവരുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകില്ല.
ഇന്ന് മുതൽ 16 വരെ ബസ് ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. അവശ്യസാഹചര്യത്തിൽ ഒഴികെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. കടകന്പോളങ്ങൾ നിശ്ചിത സമയത്തു മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്രകൾക്ക് രേഖകൾ കൈവശം വയ്ക്കണമെന്നാണ് നിർദേശം.
ആരാധനാലയങ്ങളിലേക്കും വിനോദസഞ്ചാരത്തിനും ഉൾപ്പെടെ യാത്രകൾ അനുവദിക്കില്ല. അവശ്യയാത്രകളിൽ വാഹനത്തിനുള്ളിലും മാസ്ക് ധരിക്കണം.