ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിൽപ്പെട്ട തുരുത്തി പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി പദ്ധതിയിട്ട തുരുത്തി ശുദ്ധജല പദ്ധതിയുടെ തുരുത്തി സിഎസ്ഐ പള്ളിക്കു സമീപത്തെ പന്പ്ഹൗസിന്റെയും ജലസംഭരണിയുടെയും ഉൾപ്പെടെ പദ്ധതിയുടെ നിർമാണം 80 ശതമാനം പൂർത്തിയായി. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കും പന്പ് ഹൗസും പൂർത്തീകരിച്ചിരുന്നു. എന്നാൽ കോവിഡും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം പദ്ധതി നിർമാണപ്രവർത്തനങ്ങൾ ആറുമാസത്തിലധികമായി മുടങ്ങിക്കിടക്കുകയാണ്.
ചങ്ങനാശേരി ചെറുകരക്കുന്നിലുള്ള കറ്റോട് പദ്ധതിയുടെ ഓവർഹെഡ് ടാങ്കിൽനിന്നും ചങ്ങനാശേരി ബൈപാസിലൂടെ പാലാത്രച്ചിറയിലെത്തി എംസി റോഡിലൂടെ തുരുത്തി മിഷൻ പള്ളിക്കടുത്തുള്ള ഓവർഹെഡ് ടാങ്കിൽ വെള്ളം എത്തിച്ചു വാഴപ്പള്ളി പഞ്ചായത്തിലെ ഒന്നുമുതൽ നാലുവരെയുള്ള വാർഡുകളിലും കുറിച്ചി പഞ്ചായത്തിലെ മൂന്നു വാർഡുകളിലും ശുദ്ധജലം വിതരണം ചെയ്യത്തക്കവിധമാണ് ശുദ്ധജല പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ഭാഗത്തും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. 3.14കോടി രൂപയ്ക്കുള്ള കരാർ ജോലികളാണ് നടന്നത്.
ചെറുകരക്കുന്നിൽനിന്നും റെയിൽവേ സ്റ്റേഷനടുത്തുള്ള കലുങ്കിനടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതും ചങ്ങനാശേരി ബൈപാസിൽ മുക്കാൽ കിലോമീറ്ററോളം പൊതുമരാമത്ത് റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്നതുമായ ജോലികളാണ് ഇനിയും പൂർത്തിയാകാനുള്ളത്.
ചങ്ങനാശേരി ചെറുകരക്കുന്നിലുള്ള കറ്റോട് പദ്ധതിയുടെ ഓവർഹെഡ് ടാങ്കിൽനിന്നും ചങ്ങനാശേരി ബൈപാസിലൂടെ പാലാത്രച്ചിറയിലെത്തി എംസി റോഡിലൂടെ തുരുത്തി മിഷൻ പള്ളിക്കടുത്തുള്ള ഓവർഹെഡ് ടാങ്കിൽ വെള്ളം എത്തിച്ചു വാഴപ്പള്ളി പഞ്ചായത്തിലെ ഒന്നുമുതൽ നാലുവരെയുള്ള വാർഡുകളിലും കുറിച്ചി പഞ്ചായത്തിലെ മൂന്നു വാർഡുകളിലും ശുദ്ധജലം വിതരണം ചെയ്യത്തക്കവിധമാണ് ശുദ്ധജല പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ഭാഗത്തും പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. 3.14കോടി രൂപയ്ക്കുള്ള കരാർ ജോലികളാണ് നടന്നത്.
ചെറുകരക്കുന്നിൽനിന്നും റെയിൽവേ സ്റ്റേഷനടുത്തുള്ള കലുങ്കിനടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതും ചങ്ങനാശേരി ബൈപാസിൽ മുക്കാൽ കിലോമീറ്ററോളം പൊതുമരാമത്ത് റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കുന്നതുമായ ജോലികളാണ് ഇനിയും പൂർത്തിയാകാനുള്ളത്.