ലോക്ക്ഡൗൺ: മുന്നൊരുക്ക നടപടികൾ ആരംഭിച്ചു

11:08 PM May 06, 2021 | Deepika.com
കടുത്തുരുത്തി: ലോക്ക്ഡൗണ്‍ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം വന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മുന്നൊരുക്കങ്ങൾക്കും നിയമലംഘകർക്കെതിരെ കർശന നടപടികളുമായി പഞ്ചായത്തുകളും സർക്കാർ വകുപ്പുകളും പ്രവർത്തന സജ്ജമായി. ഇതിനായി കഴിഞ്ഞദിവസം വൈക്കം തഹസീൽദാർ താലൂക്കിലെ 13 പഞ്ചായത്തുകളിലെയും സെക്രട്ടറിമാരുമായി ഓണ്‍ലൈനിലൂടെയുള്ള യോഗം ചേർന്നിരുന്നു.
മരുന്ന്, ഭക്ഷണം, അടിയന്തര വൈദ്യസഹായം തുടങ്ങിയ കാര്യങ്ങൾ എത്തിക്കുന്നതിനുള്ള കാര്യങ്ങൾ ക്രമീകരിക്കുന്നതിനു യോഗത്തിൽ തീരുമാനമെടുത്തു.
പഞ്ചായത്തുതല ജാഗ്രതാസമിതികളും വാർഡുതല ജാഗ്രതാസമിതികളും പ്രവർത്തന സജ്ജമാണെന്ന് യോഗം വിലയിരുത്തി. ലോക്ഡൗണ്‍ കാലത്ത് സഹായം വേണ്ടവർ വാർഡുതല സമിതിയെ വിവരം അറിയിച്ചാൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാഹചര്യം ഒരുക്കും.
ലോക്ക്ഡൗണ്‍ കാലത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനും ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റാനുമായി താലൂക്കുതലത്തിൽ കണ്‍ട്രോൾ റൂം തുറന്നതായി വൈക്കം തഹസീൽദാർ ആർ. ഉഷ പറഞ്ഞു. ഒരു ഡെപ്യൂട്ടി തഹസീൽദാരും ഒരു ക്ലാർക്കും ഓഫീസ് അസിസ്റ്റന്‍റും നാളെ മുതൽ 16 വരെ എല്ലാ ദിവസവും കാര്യങ്ങൾ ഏകോപിപ്പിക്കാനായി താലൂക്ക് ഓഫീസിലുണ്ടാകും. 13 സെക്‌ടറൽ മജിസ്ട്രേറ്റുമാർ നിയമലംഘനം പരിശോധിക്കാനായി പോലീസ് സഹായത്തോടെ പഞ്ചായത്തുതലത്തിൽ പരിശോധന നടത്തും. മാസ്ക് ധരിക്കാത്തവർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കാൻ സെക്‌ടറൽ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തിയതായും തഹസീൽദാർ അറിയിച്ചു. മുഴുവൻ സമയവും പ്രവർത്തന സജ്ജമായ 04829 231331, 94471 39331 എന്നീ നന്പരുകളിൽ ബന്ധപ്പെട്ട് ആർക്കും സഹായം തേടാം.
ലോക്ക്ഡൗണ്‍ സമയത്ത് പഞ്ചായത്തുതലത്തിൽ ഭക്ഷണ സാധനങ്ങൾ, മരുന്ന് എന്നിവ ആവശ്യമുള്ളവർക്ക് അവ വീട്ടിലെത്തിച്ചു നൽകും.ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കല്ലറ, മുളക്കുളം, മാഞ്ഞൂർ, കടുത്തുരുത്തി, ഞീഴൂർ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോണി തോട്ടുങ്കൽ, ടി.കെ. വാസുദേവൻ നായർ, കോമളവല്ലി രവീന്ദ്രൻ, സൈനമ്മ ഷാജു, പി.ആർ. സുഷമ എന്നിവർ അറിയിച്ചു. സർക്കാർ പ്രഖ്യാപനം വന്നയുടൻതന്നെ ജനപ്രതിനിധികൾ ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട് ലോക്ഡൗണ്‍ കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സഹായം എത്തിക്കാനുമുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയതായും ഇവർ പറഞ്ഞു.