പാലാ: മീനച്ചില്‍ താലൂക്കിലെ പ്രധാന കോവിഡ് ചികിത്സാ കേന്ദ്രമായ പാലാ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തിയും കുറവുകള്‍ ചോദിച്ചറിഞ്ഞും ജില്ലാ കളക്ടറും ജില്ലാ ആരോഗ്യ വിഭാഗവും ആശുപത്രി സന്ദര്‍ശിച്ച് ചികിത്സ സംബന്ധിച്ച് വിലയിരുത്തി.
നിലവിലുള്ള 105 ബഡുകളും തുടര്‍ച്ചയായി നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് സുരക്ഷിത ചികിത്സയും നിരീക്ഷണവും ലഭ്യമാക്കുവാന്‍ കൂടുതല്‍ ബഡുകള്‍ സജ്ജീകരിക്കുവാന്‍ നിര്‍ദേശം നല്കി. എട്ടു മുതല്‍ 100 വരെ ബഡുകള്‍ ക്രമീകരിക്കുവാനാണു തീരുമാനം. ഇതിനായി പുതുതായി നിര്‍മിച്ചതും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ കിടന്നതുമായ കാത്ത് ലാബ് ബ്ലോക്ക് പ്രയോജനപ്പെടുത്തും. ഇതിനാവശ്യമായ ജീവനക്കാരെ ജില്ലാ ആരോഗ്യവകുപ്പ് ഇവിടേയ്ക്കു നല്‍കും.
പാലാ ആശുപത്രിയിലേക്കു കൂടുതല്‍ ജീവനക്കാരെയും സൗകര്യങ്ങളും ആവശ്യപ്പെട്ട് നഗരസഭയും ജനപ്രതിനിധികളും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും അധികൃതര്‍ക്ക് നല്കിയ പരാതികളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള നേരിട്ടുള്ള സന്ദര്‍ശനം. ഇതനുസരിച്ച് 20 ഓക്സിജന്‍ സിലിണ്ടര്‍ കൂടി ഇവിടെ കൂടുതലായി എത്തിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ എത്തുകയും സൗകര്യങ്ങള്‍ പരിമിതമാവുകയും ചെയ്തതോടെ ചികിത്സ തേടിയെത്തിയ നിരവധി രോഗികളെ പറഞ്ഞുവിടേണ്ട സ്ഥിതിയും ഗുരുതര അവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്യപ്പെട്ടതില്‍ പരാതി ഉയര്‍ന്നിരുന്നു. ആശുപത്രി അധികൃതര്‍ ആവശ്യങ്ങള്‍ കളക്ടറുടെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തി.
സിഎഫ്എൽടിസിക്ക്
അനുമതി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്കായി തിടനാട് പഞ്ചായത്തിലെ ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ സിഎഫ്എല്‍ടിസി ആരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്കി. നൂറു പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
12 മുതൽ സെന്റര്‍ പൂര്‍ണമായും സജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യനും ബ്ലോക്ക് ഭരണസമിതിയും അറിയിച്ചു.
നിലവിലുള്ള 105 ബഡുകളും തുടര്‍ച്ചയായി നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് സുരക്ഷിത ചികിത്സയും നിരീക്ഷണവും ലഭ്യമാക്കുവാന്‍ കൂടുതല്‍ ബഡുകള്‍ സജ്ജീകരിക്കുവാന്‍ നിര്‍ദേശം നല്കി. എട്ടു മുതല്‍ 100 വരെ ബഡുകള്‍ ക്രമീകരിക്കുവാനാണു തീരുമാനം. ഇതിനായി പുതുതായി നിര്‍മിച്ചതും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ കിടന്നതുമായ കാത്ത് ലാബ് ബ്ലോക്ക് പ്രയോജനപ്പെടുത്തും. ഇതിനാവശ്യമായ ജീവനക്കാരെ ജില്ലാ ആരോഗ്യവകുപ്പ് ഇവിടേയ്ക്കു നല്‍കും.
പാലാ ആശുപത്രിയിലേക്കു കൂടുതല്‍ ജീവനക്കാരെയും സൗകര്യങ്ങളും ആവശ്യപ്പെട്ട് നഗരസഭയും ജനപ്രതിനിധികളും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും അധികൃതര്‍ക്ക് നല്കിയ പരാതികളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള നേരിട്ടുള്ള സന്ദര്‍ശനം. ഇതനുസരിച്ച് 20 ഓക്സിജന്‍ സിലിണ്ടര്‍ കൂടി ഇവിടെ കൂടുതലായി എത്തിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ എത്തുകയും സൗകര്യങ്ങള്‍ പരിമിതമാവുകയും ചെയ്തതോടെ ചികിത്സ തേടിയെത്തിയ നിരവധി രോഗികളെ പറഞ്ഞുവിടേണ്ട സ്ഥിതിയും ഗുരുതര അവസ്ഥയിലുള്ളവരെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്യപ്പെട്ടതില്‍ പരാതി ഉയര്‍ന്നിരുന്നു. ആശുപത്രി അധികൃതര്‍ ആവശ്യങ്ങള്‍ കളക്ടറുടെയും ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തി.
സിഎഫ്എൽടിസിക്ക്
അനുമതി
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്കായി തിടനാട് പഞ്ചായത്തിലെ ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ സിഎഫ്എല്‍ടിസി ആരംഭിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്കി. നൂറു പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
12 മുതൽ സെന്റര്‍ പൂര്‍ണമായും സജ്ജമാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യനും ബ്ലോക്ക് ഭരണസമിതിയും അറിയിച്ചു.