കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വോട്ടുകച്ചവടം മൂടി വയ്ക്കുന്നതിന് എൽ ഡിഎഫും ബിജെപിയും ഒരു പോലെ കോൺഗ്രസിനെ ആക്ഷേപിക്കുന്നത് അപഹാസ്യമാണെന്ന് യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു.
രണ്ട് വർഷം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ 3577 വോട്ടുകൾ നേടി രണ്ടാമതെത്തിയ ബിജെപി ഇത്തവണ 2823 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 3215 വോട്ടുകൾ നേടിയ എൽഡിഎഫ് ഇത്തവണ 4800 വോട്ടു നേടി ഒന്നാമത് എത്തിയത് ബിജെപിയുടെ വോട്ടുകൾ കൊണ്ടാണ് എന്ന് വ്യക്തമാണ്. നാല് മാസങ്ങൾക്കു മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 4397 വോട്ടുമായി ഒന്നാമതെത്തിയ ബിജെപിക്ക് ഇത്തവണ 1580 വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. ഈ വോട്ടുകൾ പോയിരിക്കുന്നത് എൽഡിഎഫിനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വോട്ടുകൾ തന്നെയാണ് ഇത്തവണയും ലഭിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിൽ വോട്ടുകച്ചവടം നടന്നിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടത്തി എന്ന എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി കൺവീനറുടെ ആരോപണം വോട്ടുകച്ചവടം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണെന്നും യഥാർഥ വസ്തുത പൊതു സമൂഹത്തിന് മനസിലായിട്ടുണ്ടെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി അറിയിച്ചു.
രണ്ട് വർഷം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പള്ളിക്കത്തോട് പഞ്ചായത്തിൽ 3577 വോട്ടുകൾ നേടി രണ്ടാമതെത്തിയ ബിജെപി ഇത്തവണ 2823 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 3215 വോട്ടുകൾ നേടിയ എൽഡിഎഫ് ഇത്തവണ 4800 വോട്ടു നേടി ഒന്നാമത് എത്തിയത് ബിജെപിയുടെ വോട്ടുകൾ കൊണ്ടാണ് എന്ന് വ്യക്തമാണ്. നാല് മാസങ്ങൾക്കു മുൻപ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 4397 വോട്ടുമായി ഒന്നാമതെത്തിയ ബിജെപിക്ക് ഇത്തവണ 1580 വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. ഈ വോട്ടുകൾ പോയിരിക്കുന്നത് എൽഡിഎഫിനാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വോട്ടുകൾ തന്നെയാണ് ഇത്തവണയും ലഭിച്ചത്. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തിൽ വോട്ടുകച്ചവടം നടന്നിട്ടുണ്ട്. വസ്തുതകൾ ഇതായിരിക്കെ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടത്തി എന്ന എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി കൺവീനറുടെ ആരോപണം വോട്ടുകച്ചവടം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണെന്നും യഥാർഥ വസ്തുത പൊതു സമൂഹത്തിന് മനസിലായിട്ടുണ്ടെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി ഡിസിസി ജനറൽ സെക്രട്ടറി റോണി കെ. ബേബി അറിയിച്ചു.