+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എരുമേലിയിൽ കോവിഡ് ചികിത്സാ കേന്ദ്രം തുറക്കാൻ കളക്ടർ ഉത്തരവിട്ടു

എരുമേലി: ദീപിക വാർത്ത ഫലം കണ്ടു. ജില്ലാ കളക്ടർ ഉത്തരവിട്ടു. എരുമേലിയിൽ കോവിഡ് ചികിത്സ നിർത്തി കോവിഡ് പരിചരണം മാത്രമാക്കിയ പഞ്ചായത്ത്‌ നിയന്ത്രണത്തിലുള്ള
എരുമേലിയിൽ കോവിഡ് ചികിത്സാ കേന്ദ്രം  തുറക്കാൻ കളക്ടർ ഉത്തരവിട്ടു
എരുമേലി: ദീപിക വാർത്ത ഫലം കണ്ടു. ജില്ലാ കളക്ടർ ഉത്തരവിട്ടു. എരുമേലിയിൽ കോവിഡ് ചികിത്സ നിർത്തി കോവിഡ് പരിചരണം മാത്രമാക്കിയ പഞ്ചായത്ത്‌ നിയന്ത്രണത്തിലുള്ള കെട്ടിടത്തിൽ കോവിഡ് ചികിത്സ നടത്തണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇന്ന് മുതൽ ചികിത്സ തുടങ്ങണമെന്നാണ് കളക്ടർ എം. അഞ്ജന ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവ് സ്വാഗതാർഹമാണെന്നും ഉടനെ നടപ്പിലാക്കുമെന്നും നിയുക്ത എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത്‌ പ്രസിഡന്‍റ് തങ്കമ്മ ജോർജ്കുട്ടി എന്നിവർ പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ, എന്നിവർക്ക് ഇന്ന് മുതൽ ഡ്യൂട്ടി ചുമതല നൽകും.
നിലവിൽ എരുമേലിയിൽ പേട്ടക്കവലയ്ക്ക്‌ അടുത്ത് ആതുര പ്രൈവറ്റ് ആശുപത്രി ആണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍റർ ആയി പ്രവർത്തിച്ചിരുന്നത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ച കഴിഞ്ഞയിടെ ഈ കേന്ദ്രത്തിൽ കോവിഡ് ചികിത്സ വേണ്ടെന്നും പരിചരണം മാത്രം മതിയെന്നും തീരുമാനിച്ചു. ഇതോടെ ഈ കേന്ദ്രത്തിൽ ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരെ പിൻവലിച്ചു. ഗുരുതരമല്ലാത്ത കോവിഡ് രോഗികൾക്ക് തങ്ങാനുള്ള ഇടമായ കേന്ദ്രം ആക്കി പ്രഖ്യാപിച്ചു. എന്നാൽ രോഗികളുടെ എണ്ണം വർധിച്ചു. ചികിത്സ ഇല്ലാത്തതിനാൽ രോഗികളെ ഇവിടെ പ്രവേശിപ്പിച്ചില്ല. ഈ സമയം കോവിഡ് പോസിറ്റീവിറ്റി നിരക്ക് വർധിച്ചു. ഇത് സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതോടെ ജില്ലാ ഭരണകൂടം അന്വേഷണം നടത്തി. വാർത്ത ശരിയാണെന്ന് ബോധ്യമായതോടെ കോവിഡ് ചികിത്സ ആരംഭിക്കണമെന്ന് ഇന്നലെ കളക്ടർ ഉത്തരവിടുകയായിരുന്നു.
More in Kottayam :