നെടുങ്കണ്ടം: തല മൊട്ടയടിക്കുമെന്ന് ഇ.എം ആഗസ്തി. വേണ്ടെന്ന് എം.എം. മണി. എം.എം മണിയുടെ മിന്നുന്ന വിജയത്തോടെയാണ് ഇ.എം. ആഗസ്തിയുടെ മൊട്ടയടി വെല്ലുവിളി വീണ്ടും ചർച്ചയായത്.
ഒരു സ്വകാര്യ ചാനൽ നടത്തിയ പ്രീപോൾ സർവേയിൽ ഇ.എം ആഗസ്തി 20,000-ൽപരം വോട്ടിന് പരാജയപ്പെടുമെന്ന് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ്, ചാനൽ പറഞ്ഞ ഭൂരിപക്ഷത്തിന് താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് പ്രചാരണത്തിനിടെ ഇ.എം. ആഗസ്തി വെല്ലുവിളിച്ചത്. താൻ ജയിച്ചാൽ ചാനൽ മേധാവി തല മൊട്ടയടിക്കുമോ എന്നും ഇ.എം ആഗസ്തി ചോദിച്ചിരുന്നു.
വോട്ടെണ്ണലിനിടെ എം.എം. മണിയുടെ ഭൂരിപക്ഷം 20,000 കടന്നതോടെയാണ് താൻ വാക്കുപാലിക്കുമെന്നും അടുത്തദിവസംതന്നെ മൊട്ടയടിക്കുമെന്നും ഇ.എം. ആഗസ്തി പ്രഖ്യാപിച്ചത്.
എന്നാൽ ഇ.എം ആഗസ്തി തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്ന് വിജയത്തിനുശേഷം എം.എം. മണി പ്രതികരിച്ചു. ഇത് രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പിൽ വിജയപരാജയങ്ങൾ ഉണ്ടാകും. എന്നുകരുതി ഇത്തരം വെല്ലുവിളികൾ നടപ്പിലാക്കേണ്ടതില്ലെന്നും എം.എം. മണി പറഞ്ഞു.
വിജയത്തിനുശേഷം തന്നെ ഇ.എം ആഗസ്തി വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും എം.എം മണി അറിയിച്ചു.
ഒരു സ്വകാര്യ ചാനൽ നടത്തിയ പ്രീപോൾ സർവേയിൽ ഇ.എം ആഗസ്തി 20,000-ൽപരം വോട്ടിന് പരാജയപ്പെടുമെന്ന് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ്, ചാനൽ പറഞ്ഞ ഭൂരിപക്ഷത്തിന് താൻ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്ന് പ്രചാരണത്തിനിടെ ഇ.എം. ആഗസ്തി വെല്ലുവിളിച്ചത്. താൻ ജയിച്ചാൽ ചാനൽ മേധാവി തല മൊട്ടയടിക്കുമോ എന്നും ഇ.എം ആഗസ്തി ചോദിച്ചിരുന്നു.
വോട്ടെണ്ണലിനിടെ എം.എം. മണിയുടെ ഭൂരിപക്ഷം 20,000 കടന്നതോടെയാണ് താൻ വാക്കുപാലിക്കുമെന്നും അടുത്തദിവസംതന്നെ മൊട്ടയടിക്കുമെന്നും ഇ.എം. ആഗസ്തി പ്രഖ്യാപിച്ചത്.
എന്നാൽ ഇ.എം ആഗസ്തി തല മൊട്ടയടിക്കേണ്ട കാര്യമില്ലെന്ന് വിജയത്തിനുശേഷം എം.എം. മണി പ്രതികരിച്ചു. ഇത് രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പിൽ വിജയപരാജയങ്ങൾ ഉണ്ടാകും. എന്നുകരുതി ഇത്തരം വെല്ലുവിളികൾ നടപ്പിലാക്കേണ്ടതില്ലെന്നും എം.എം. മണി പറഞ്ഞു.
വിജയത്തിനുശേഷം തന്നെ ഇ.എം ആഗസ്തി വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും എം.എം മണി അറിയിച്ചു.