തൊഴിലാളികളുടെ വിജയം: വാഴൂർ സോമൻ

09:59 PM May 02, 2021 | Deepika.com
പീരുമേട്: തൊഴിലാളികൾ നേടിത്തന്ന വിജയമെന്ന് എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ. പീരുമേട്ടിൽ വോട്ടർമാർ ജാതി, മത ചിന്തകൾകൾക്കതീതമായി ചിന്തിച്ചതിന്‍റെ ഫലമാണ് ഈ വിജയം. തൊഴിലാളികളാണ് തന്‍റെ വിജയത്തിന് മുന്നിൽനിന്ന് നയിച്ചത്. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരണമെന്നാണ് ജനം ആഗ്രഹിച്ചത്.
പീരുമേടിന്‍റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ആവശ്യത്തിനും ജനങ്ങളോടൊപ്പം നിൽക്കും. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി തൊഴിലാളികളോടൊപ്പം നിലകൊണ്ടതിന് തനിക്ക് ലഭിച്ച അംഗീകാരാമാണിത്. തൊഴിലാളികളുടെ ഏതാവശ്യത്തിനും ഇനിയും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നാലു പതിറ്റാണ്ടായുള്ള ട്രേഡ് യൂണിയൻ, പൊതുജീവിതം തൊഴിലാളികൾക്കൊപ്പമാണ് നില നിന്നിരുന്നത്.
ഇത് ഇനിയും കൂടുതൽ താല്പര്യത്തോടെ തുടരും. ജനങ്ങളുടെ മനസ് എൽഡിഎഫിന് ഒപ്പമാണെന്ന് ഇപ്പോൾ നിസംശയം തെളിഞ്ഞിരിക്കുന്നു.
ഇ.എസ്. ബിജിമോൾ തുടങ്ങിവച്ച വികസന പ്രവർത്തനം പൂർത്തിയാക്കുമെന്നും വാഴൂർ സോമൻ പറഞ്ഞു.