നെടുങ്കണ്ടം: കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനുവേണ്ടി നെടുങ്കണ്ടത്ത് പ്രവർത്തിച്ചുവരുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനോട് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുടെ അനാസ്ഥ കാട്ടുന്നതായി കേരള കോണ്ഗ്രസ് ഉടുന്പൻചോല നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവുമായ ജോജി ഇടപ്പള്ളിക്കുന്നേൽ ആരോപിച്ചു.
നെടുങ്കണ്ടത്ത് കരുണ ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷമായി പ്രവർത്തിച്ചുവരുന്ന സിഎഫ്എൽടിസിയിൽ ആവശ്യത്തിന് ഡോക്ടർമാരും നേഴ്സുമാരും ഇല്ല.
ശ്വാസംമുട്ടലുൾപ്പെടെയുള്ള ശാരീരിക അസ്ഥസ്ഥതകൾ അനുഭവിക്കുന്നതും അടിയന്തര വൈദ്യസഹായം വേണ്ടതുമായ രോഗികൾക്ക് രാത്രിയിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ അടിയന്തര ശുശ്രൂഷ നൽകുന്നതിന് ഡോക്ടർമാരുടെ സേവനം ലഭിക്കാതെവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഓരോദിവസവും വർക്കിംഗ് അറേഞ്ചുമെന്റായി സേവനം ചെയ്യുന്നത്. നഴ്സിംഗ് സ്റ്റാഫുകളും ആവശ്യത്തിനില്ല.
പോസിറ്റീവ് ആകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുണാ ആശുപത്രിയിലേക്ക് കൂടുതൽ രോഗികൾ എത്തും.
നൂറോളം പേരെ ചികിൽസിക്കാനുള്ള സൗകര്യം സെന്ററിലുണ്ട്. ഗൗരവമായ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ നാലു ഡോക്ടർമാരേയും ആവശ്യത്തിന് നഴ്സുമാരേയും നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് ജോജി ഇടപ്പള്ളിക്കുന്നേൽ ആവശ്യപ്പെട്ടു.
നെടുങ്കണ്ടത്ത് കരുണ ആശുപത്രിയിൽ കഴിഞ്ഞ ഒരുവർഷമായി പ്രവർത്തിച്ചുവരുന്ന സിഎഫ്എൽടിസിയിൽ ആവശ്യത്തിന് ഡോക്ടർമാരും നേഴ്സുമാരും ഇല്ല.
ശ്വാസംമുട്ടലുൾപ്പെടെയുള്ള ശാരീരിക അസ്ഥസ്ഥതകൾ അനുഭവിക്കുന്നതും അടിയന്തര വൈദ്യസഹായം വേണ്ടതുമായ രോഗികൾക്ക് രാത്രിയിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ അടിയന്തര ശുശ്രൂഷ നൽകുന്നതിന് ഡോക്ടർമാരുടെ സേവനം ലഭിക്കാതെവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നിലവിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഓരോദിവസവും വർക്കിംഗ് അറേഞ്ചുമെന്റായി സേവനം ചെയ്യുന്നത്. നഴ്സിംഗ് സ്റ്റാഫുകളും ആവശ്യത്തിനില്ല.
പോസിറ്റീവ് ആകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ കരുണാ ആശുപത്രിയിലേക്ക് കൂടുതൽ രോഗികൾ എത്തും.
നൂറോളം പേരെ ചികിൽസിക്കാനുള്ള സൗകര്യം സെന്ററിലുണ്ട്. ഗൗരവമായ വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ നാലു ഡോക്ടർമാരേയും ആവശ്യത്തിന് നഴ്സുമാരേയും നിയമിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ഭരണകൂടവും അടിയന്തരമായി ഇടപെടണമെന്ന് ജോജി ഇടപ്പള്ളിക്കുന്നേൽ ആവശ്യപ്പെട്ടു.