+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാട്ടാനശല്യത്താൽ പൊറുതിമുട്ടി മാങ്കുളം മുനിപാറ നിവാസികൾ

അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ മുനിപാറ മേഖലയിൽ കാട്ടാന ശല്യത്താൽ ജനങ്ങളുടെ പൊറുതിമുട്ടി. ജനവാസമേഖലയിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകൂട്ടം കർഷക
കാട്ടാനശല്യത്താൽ പൊറുതിമുട്ടി  മാങ്കുളം മുനിപാറ നിവാസികൾ
അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ മുനിപാറ മേഖലയിൽ കാട്ടാന ശല്യത്താൽ ജനങ്ങളുടെ പൊറുതിമുട്ടി. ജനവാസമേഖലയിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകൂട്ടം കർഷകരുടെ ഉറക്കം കെടുത്തുകയാണ്. കൃഷിയിടങ്ങളിൽ സ്ഥിരസാന്നിധ്യമായ കൊന്പൻമാർ കർഷകർക്കു വലിയ നഷ്ടം ഉണ്ടാക്കുകയാണ്. പകൽപോലും ആനകളുടെ സാന്നിധ്യമുള്ളതിനാൽ നാട്ടുകാർ ഭീതിയോടെയാണ്് കഴിയുന്നത്.
വാഴയും കമുകുമുൾപ്പെടെയുള്ള ദേഹണ്ഡങ്ങൾ ദിവസവും ആനകൾ നശിപ്പിക്കുകയാണ്. ആക്രമണം ചെറുക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനശല്യം പ്രതിരോധിക്കാൻ നാളുകൾക്ക് മുന്പ് ഈ പ്രദേശത്ത് ചിലയിടങ്ങളിൽ വനംവകുപ്പ് വൈദ്യുതി വേലികൾ തീർത്തിരുന്നു. പക്ഷെ വേലികൾകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നും പറയുന്നു.
മുനിപാറ മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം വിട്ടൊഴിയാതായതോടെ ഇതുവഴിയുള്ള രാത്രി യാത്രയും അസാധ്യമായിരിക്കുകയാണ്.