ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ചേലച്ചുവട്ടിൽ ഒരു വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചുപേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ചേലച്ചുവട് ടൗണ്‍ സെന്റ് തോമസ് ഫെറോന പള്ളിമുതൽ മിൽമ ജംഗ്ഷൻവരെ ടൗണ്‍ പൂർണമായും അടച്ചു. വെണ്മണിയിലും കോവിഡ് അതിരൂക്ഷമാണ്. ഇവിടെ ടൗണ്‍ ഉൾപ്പെടുന്ന രണ്ടു വാർഡുകൾ അടച്ചു.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ആശുപത്രികളിലും വീടുകളിലുമായി ഇരുന്നൂറോളംപേർ ചികിത്സയിലും നിരീക്ഷണത്തിലുമുണ്ട്. ചേലച്ചുവട്ടിൽ മാത്രം 36 പേർ കോവിഡ് ബാധിതരായുണ്ട്. പഞ്ചായത്തിലെ രോഗികളിൽ 12 പേർ മാത്രമാണ് രോഗലക്ഷണങ്ങളോടെയുള്ളത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗംചേർന്ന് രോഗപകർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും.
വാഴത്തോപ്പ് പഞ്ചായത്തിലെ നിരവധി വാർഡുകൾ കണ്ടെയ്ൻമെന്റ് വാർഡുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കയാണ്. ഈ വാർഡുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. വാർഡുകളിലൂടെ കടന്നുപോകുന്ന റോഡുകൾ പോലീസ് അടച്ച് കാവലേർപ്പെടുത്തി. കരിന്പനിൽനിന്നും സെന്റ് മേരീസ് ടൗണ്‍ പള്ളി ജംഗ്ഷൻവഴി പോകുന്ന മൂന്നും നാലും വാർഡുകളിലേക്കു പ്രവേശിക്കുന്ന റോഡും അടച്ചു. വേലികെട്ടി അടച്ചിരിക്കുന്ന റോഡിൽ പോലീസ് നിയന്ത്രണമേർപ്പെടുത്തി. ഈ വാർഡിലേക്ക് ആവശ്യമില്ലാതെ പ്രവേശിക്കുന്നതും ആളുകൾ പുറത്തിറങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ റോഡുവഴി കുട്ടപ്പൻസിറ്റി, ആൽപ്പാറ, കഞ്ഞിക്കുഴി ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ അട്ടിക്കളം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ചേലച്ചുവട്ടിൽ ഒരു വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു. അഞ്ചുപേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ചേലച്ചുവട് ടൗണ്‍ സെന്റ് തോമസ് ഫെറോന പള്ളിമുതൽ മിൽമ ജംഗ്ഷൻവരെ ടൗണ്‍ പൂർണമായും അടച്ചു. വെണ്മണിയിലും കോവിഡ് അതിരൂക്ഷമാണ്. ഇവിടെ ടൗണ്‍ ഉൾപ്പെടുന്ന രണ്ടു വാർഡുകൾ അടച്ചു.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ആശുപത്രികളിലും വീടുകളിലുമായി ഇരുന്നൂറോളംപേർ ചികിത്സയിലും നിരീക്ഷണത്തിലുമുണ്ട്. ചേലച്ചുവട്ടിൽ മാത്രം 36 പേർ കോവിഡ് ബാധിതരായുണ്ട്. പഞ്ചായത്തിലെ രോഗികളിൽ 12 പേർ മാത്രമാണ് രോഗലക്ഷണങ്ങളോടെയുള്ളത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗംചേർന്ന് രോഗപകർച്ച തടയാൻ കർശന നടപടികൾ സ്വീകരിക്കും.
വാഴത്തോപ്പ് പഞ്ചായത്തിലെ നിരവധി വാർഡുകൾ കണ്ടെയ്ൻമെന്റ് വാർഡുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കയാണ്. ഈ വാർഡുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. വാർഡുകളിലൂടെ കടന്നുപോകുന്ന റോഡുകൾ പോലീസ് അടച്ച് കാവലേർപ്പെടുത്തി. കരിന്പനിൽനിന്നും സെന്റ് മേരീസ് ടൗണ്‍ പള്ളി ജംഗ്ഷൻവഴി പോകുന്ന മൂന്നും നാലും വാർഡുകളിലേക്കു പ്രവേശിക്കുന്ന റോഡും അടച്ചു. വേലികെട്ടി അടച്ചിരിക്കുന്ന റോഡിൽ പോലീസ് നിയന്ത്രണമേർപ്പെടുത്തി. ഈ വാർഡിലേക്ക് ആവശ്യമില്ലാതെ പ്രവേശിക്കുന്നതും ആളുകൾ പുറത്തിറങ്ങുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ റോഡുവഴി കുട്ടപ്പൻസിറ്റി, ആൽപ്പാറ, കഞ്ഞിക്കുഴി ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ അട്ടിക്കളം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.