പരിശോധന കർശനമാക്കി പോലീസ്

10:03 PM Apr 22, 2021 | Deepika.com
കോട്ടയം: ജില്ലയിൽ രാത്രികാല കർഫ്യുവിൽ പരിശോധനകൾ കർശനമാക്കി പോലീസ്. രാത്രി കർഫ്യു ആരംഭിക്കുന്പോൾ റോഡുകളിൽ പരിശോധനകളുമായി പോലീസ് രംഗത്തുണ്ട്. സ്വകാര്യ വാഹനങ്ങൾ പരിശോധിച്ചശേഷം മാത്രമേ കടത്തിവിടാറുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് പിടികൂടുകയും ഇവർക്കെതിരെ പിഴ ചുമത്തുകയും കേസെടുക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. റോഡുകളിൽ പോലീസ് പോയിന്‍റുകൾ ഏർപ്പെടുത്തിയാണു പരിശോധന.
ഇതിനു പുറമെ കടകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനകളുമുണ്ട്. മാസ്ക് ധരിക്കാത്തവർ, ആളകലം പാലിക്കാതെ കൂട്ടം കൂടുന്നവർ എന്നിവർക്കെതിരെയുമാണ് നടപടി സ്വീകരിക്കുന്നത്.