മാനന്തവാടി: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തിപ്രദേശങ്ങളിൽ പ്രാഥമികഘട്ട പരിശോധനകൾ ആരംഭിച്ചു. കേരള-കർണാടക അതിർത്തി ചെക്പോസ്റ്റുകളായ തോൽപ്പെട്ടി-കുട്ട റോഡിലും ബാവലി ചെക്പോസ്റ്റിലും ഇന്നലെ മുതൽ പരിശോധനകൾ ശക്തമാക്കി.
ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും രജിസ്റ്റർ ചെയ്യാത്തവരെയും കർണാടകയിൽ നിന്നും കേരള ചെക്ക്പോസ്റ്റിലേക്ക് കടത്തിവിട്ടിരുന്നു. ഇവരുടെ പേരുകളും വിലാസവും എഴുതിവച്ച ശേഷമാണ് കടത്തിവിട്ടത്. എന്നാൽ ഇന്നു മുതൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. എന്നാൽ പുറത്ത് നിന്നും വരുന്നവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
തിരുനെല്ലി സബ് ഇൻസ്പെക്ടർ കെ. ദിനേശ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥർ, ഒരു ഡോക്ടർ, ലാബ് ടെക്നീഷ്യൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.
ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും രജിസ്റ്റർ ചെയ്യാത്തവരെയും കർണാടകയിൽ നിന്നും കേരള ചെക്ക്പോസ്റ്റിലേക്ക് കടത്തിവിട്ടിരുന്നു. ഇവരുടെ പേരുകളും വിലാസവും എഴുതിവച്ച ശേഷമാണ് കടത്തിവിട്ടത്. എന്നാൽ ഇന്നു മുതൽ പരിശോധന ശക്തമാക്കാനാണ് തീരുമാനം. എന്നാൽ പുറത്ത് നിന്നും വരുന്നവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
തിരുനെല്ലി സബ് ഇൻസ്പെക്ടർ കെ. ദിനേശ്, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥർ, ഒരു ഡോക്ടർ, ലാബ് ടെക്നീഷ്യൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.