+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അവിണിശേരി പഞ്ചായത്തിൽ ബിജെപിക്കു രണ്ടാമൂഴം

സ്വന്തം ലേഖകൻഅവിണിശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം വന്നതു മുതൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവിണിശേരി പഞ്ചായത്തിൽ ബിജെപി അധികാരമേറ്റു. ബി
അവിണിശേരി പഞ്ചായത്തിൽ  ബിജെപിക്കു രണ്ടാമൂഴം
സ്വന്തം ലേഖകൻ
അവിണിശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുഫലം വന്നതു മുതൽ തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ അവിണിശേരി പഞ്ചായത്തിൽ ബിജെപി അധികാരമേറ്റു. ബിജെപി അംഗങ്ങളായ ഹരി സി. നരേന്ദ്രനും ഗീത സുകുമാരനും പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായി ഇന്നലെ രാവിലെ സത്യപ്രതിജ്ഞ ചെയ്തതോടെ അവിണിശേരി പഞ്ചായത്തിലെ ആശയക്കുഴപ്പങ്ങൾ തീർന്നു.
കോണ്‍ഗ്രസ് പിന്തുണയോടെ രണ്ടുതവണ എൽഡിഎഫ് അധ്യക്ഷസ്ഥാനത്തേക്കു വിജയിച്ചെങ്കിലും രണ്ടു തവണയും പിന്തുണ വേണ്ടെന്നുപറഞ്ഞ് ഇടതുപക്ഷം അധ്യക്ഷസ്ഥാനം രാജിവയ്ക്കുകയായിരുന്നു. പിന്തുണ - വിജയിക്കൽ - പിന്തുണ വേണ്ടെന്ന പ്രഖ്യാപനം - രാജിവയ്ക്കൽ നാടകങ്ങൾക്കൊടുവിൽ ഹൈക്കോടതി ഉത്തരവിനെതുടർന്നാണ് ഇപ്പോൾ അവിണിശേരി പഞ്ചായത്തിന്‍റെ ഭരണം ബിജെപിക്കുതന്നെ രണ്ടാം തവണയും ലഭിച്ചത്.
പ്രസിഡന്‍റായി ബിജെപിയിലെ ഹരി സി. നരേന്ദ്രനെയും വൈസ് പ്രസിഡന്‍റായി ഗീത സുകുമാരനെയും ഹൈക്കോടതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബിജെപിക്കുണ്ടായിരുന്നില്ല. ബിജെപി - ആറ്, എൽഡിഎഫ് - അഞ്ച്, യുഡിഎഫ് - മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബിജെപിയെ ഭരണത്തിൽനിന്നു മാറ്റിനിർത്താൻ രണ്ടുതവണയും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇടതുമുന്നണിക്കു വോട്ടു ചെയ്യുകയായിരുന്നു. എന്നാൽ രണ്ടുതവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികൾ രാജിവയ്ക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു രണ്ടാമത്തെ തെരഞ്ഞെടുപ്പ്. രാജിനാടകം പഞ്ചായത്തിൽ ഭരണസ്തംഭനമുണ്ടാക്കുന്നുവെന്നും ജനാധിപത്യത്തെ വെല്ലുവിളിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹരിയും ഗീതയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളെ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമായി പ്രഖ്യാപിക്കണമെന്ന് ഇരുവരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. രാജിനാടകത്തെ കോടതി നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു.