+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിതൽപ്പുറ്റ് കിളച്ചപ്പോൾ നിലമാങ്ങ..!

കല്ലടിക്കോട് : മാച്ചാന്തോട് സ്വദേശി ഉബൈദുള്ളയുടെ തൊടിയിൽ നിന്നും ലഭിച്ച നിലമാങ്ങ കൗതുകമായി. തൊടിയിലെ ചിതൽപ്പുറ്റ് കിളച്ചപ്പോഴാണ് ഇവ കിട്ടിയത്. വളര
ചിതൽപ്പുറ്റ് കിളച്ചപ്പോൾ നിലമാങ്ങ..!
കല്ലടിക്കോട് : മാച്ചാന്തോട് സ്വദേശി ഉബൈദുള്ളയുടെ തൊടിയിൽ നിന്നും ലഭിച്ച നിലമാങ്ങ കൗതുകമായി. തൊടിയിലെ ചിതൽപ്പുറ്റ് കിളച്ചപ്പോഴാണ് ഇവ കിട്ടിയത്.

വളരെ അപൂർവമായി മാത്രം കാണുന്ന അമൂല്യമായ ഒൗഷധക്കൂണാണിത്. ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന പേരുവന്നത്.

ചിതൽക്കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങയുടെ ശാസ്ത്രനാമം സ്ക്ളറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണ്. പഴയ കെട്ടിടാവശിഷ്ടങ്ങളിലും ചിതൽ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്‍റെ ഇഷ്ടഭക്ഷണമാണ്. വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ പുറത്തിറക്കിയ ന്ധഒൗഷധകൂണുകൾ ന്ധഎന്ന പുസ്തകത്തിൽ ഇതിനെ പറ്റി വിശദമായി പറയുന്നുണ്ട്.

മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽ നിന്ന് കറുത്തപൊടികളോട് കൂടിയ നാരുകൾ (മൈസീലിയം) പൊന്തി വരാറുണ്ട്. ഇത് നിലമാങ്ങയിൽ നിന്ന് വരുന്നതാണ്.

ഒൗഷധ കലവറയാണ് നിലമാങ്ങ. കോളറ പടർന്നുപിടിച്ച കാലത്ത് ഇത് മരുന്നായി നൽകിയിരുന്നു.

ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദ്ദി, ശരീരവേദന എന്നിവയ്ക്കെല്ലാമുള്ള ഒൗഷധമാണ് നിലമാങ്ങ. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താൽ മണ്ണു നശിച്ചതാണ് നിലമാങ്ങകൾ നാമാവശേഷമാകാൻ കാരണം. മണ്‍തറകളുള്ള വീടുകൾ മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ ആയതോടെ ഇവ ഇല്ലാതായി. അവശേഷിക്കുന്ന പഴയ വീടുകളുടെ തറകൾ മണ്ണുമാന്തി യന്ത്രങ്ങൾ വെച്ച് പൊളിക്കുന്പോൾ ആരും ശ്രദ്ധിക്കാതെ ഇവ നശിക്കുകയും ചെയ്യുന്നു.

പട്ടാന്പി ഓങ്ങല്ലൂരിലുള്ള പേരാമംഗലൂർ മനയിൽ നിലമാങ്ങ ഉണക്കി സൂക്ഷിച്ചിട്ടുണ്ട്. ഇവിടുത്തെ ഭദ്രകാളിക്ഷേത്രം പുതുക്കി പണിയാൻ തറ കീറിയപ്പോഴാണ് ഇത് കണ്ടത്. അപൂർവ വസ്തുവായതിനാൽ സൂക്ഷിച്ചുവെച്ചു. ഇത് കാണാൻ നിരവധി പേരാണ് ഇവിടെ വരുന്നത്.
കഴിഞ്ഞ ദിവസം ലഭിച്ച നിലമാങ്ങകൾ തച്ചന്പാറ ഇക്കോ ഷോപ്പിൽ സൂക്ഷിക്കാനാണ് തീരുമാനം. കേരളത്തിലെ വിവിധ കാർഷിക പ്രദർശനങ്ങളിൽ തച്ചന്പാറ കർഷകരുടെ സ്റ്റാളിൽ ഇനിമുതൽ ഇതുകാണാം.