കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ചു സ്വകാര്യ ബാങ്കില്‍നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതിയെ എറണാകുളം സൗത്ത് പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇന്നു കസ്റ്റഡിയില്‍ വാങ്ങും.
തൃപ്പൂണിത്തുറയിൽ താമസിക്കുന്ന റെജി പൗലോസാണ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത്. ഇയാളുടെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അജിതയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഇവരെക്കുറിച്ചു സൂചനയൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
റെജി പൗലോസിനെ ചോദ്യം ചെയ്യുന്നതിലൂടെ അജിതയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സ്വകാര്യ ബാങ്കിലെ മറൈന്‍ഡ്രൈവിലെയും പനമ്പിള്ളി നഗറിലെയും ശാഖകളില്‍നിന്നാണ് പ്രതികള്‍ പണം തട്ടിയത്.
ബാങ്ക് ലോണ്‍ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ടു രേഖകള്‍ സംഘടിപ്പിച്ചാണ് റെജിയും അജിതയും തട്ടിപ്പ് നടത്തിയിരുന്നത്. ആവശ്യമുള്ള പണം നല്‍കാമെന്നു ഭൂവുമടകള്‍ക്ക് ഉറപ്പുകൊടുത്ത് രേഖകള്‍ സംഘടിപ്പിക്കും. ഇതു പണയപ്പെടുത്തി ഭീമമായ തുക ബാങ്കുകളില്‍നിന്നും ലോണെടുത്ത് ഇയാള്‍ മുങ്ങുകയുമായിരുന്നു പതിവ്.
വ്യാജമായുണ്ടാക്കിയ റെജിയുടെ പാന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകള്‍ക്കൊപ്പം ഇയാള്‍ ബാങ്കുകള്‍ക്കു നല്‍കിയിരുന്നത്. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമികള്‍ക്കു ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പ് അറിയുന്നത്. അഞ്ചു ലോണുകളില്‍നിന്നായി ഇയാള്‍ ഒരു കോടി 83 ലക്ഷം രൂപ തട്ടിയതായി പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്.
വ്യാപകമായി തട്ടിപ്പിന് ഉപയോഗിച്ചെന്നു കരുതുന്ന നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും പാൻകാർഡുകളും എടിഎം കാർഡുകളുമൊക്കെ പോലീസ് ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ താമസിക്കുന്ന റെജി പൗലോസാണ് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നത്. ഇയാളുടെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അജിതയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന ഇവരെക്കുറിച്ചു സൂചനയൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.
റെജി പൗലോസിനെ ചോദ്യം ചെയ്യുന്നതിലൂടെ അജിതയെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സ്വകാര്യ ബാങ്കിലെ മറൈന്‍ഡ്രൈവിലെയും പനമ്പിള്ളി നഗറിലെയും ശാഖകളില്‍നിന്നാണ് പ്രതികള്‍ പണം തട്ടിയത്.
ബാങ്ക് ലോണ്‍ ആവശ്യമുള്ളവരുടെ ഭൂമിയുമായി ബന്ധപ്പെട്ടു രേഖകള്‍ സംഘടിപ്പിച്ചാണ് റെജിയും അജിതയും തട്ടിപ്പ് നടത്തിയിരുന്നത്. ആവശ്യമുള്ള പണം നല്‍കാമെന്നു ഭൂവുമടകള്‍ക്ക് ഉറപ്പുകൊടുത്ത് രേഖകള്‍ സംഘടിപ്പിക്കും. ഇതു പണയപ്പെടുത്തി ഭീമമായ തുക ബാങ്കുകളില്‍നിന്നും ലോണെടുത്ത് ഇയാള്‍ മുങ്ങുകയുമായിരുന്നു പതിവ്.
വ്യാജമായുണ്ടാക്കിയ റെജിയുടെ പാന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഭൂമിയുടെ രേഖകള്‍ക്കൊപ്പം ഇയാള്‍ ബാങ്കുകള്‍ക്കു നല്‍കിയിരുന്നത്. ഇങ്ങനെ പണയപ്പെടുത്തിയ ഭൂമികള്‍ക്കു ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് ഇടപാടുകാര്‍ തട്ടിപ്പ് അറിയുന്നത്. അഞ്ചു ലോണുകളില്‍നിന്നായി ഇയാള്‍ ഒരു കോടി 83 ലക്ഷം രൂപ തട്ടിയതായി പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്.
വ്യാപകമായി തട്ടിപ്പിന് ഉപയോഗിച്ചെന്നു കരുതുന്ന നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകളും പാൻകാർഡുകളും എടിഎം കാർഡുകളുമൊക്കെ പോലീസ് ഇയാളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.