ബ്രിസ്ബേൻ: ആഗോള ക്നാനായക്കാർ നെഞ്ചിലേറ്റിയ ഓഷ്യാനയിലെ ക്നാനായക്കാരുടെ സ്വപ്ന സാക്ഷാൽകാരമായ "പൈതൃകം 2018' ന് പൊൻതിരി തെളിയുവാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തിന്റെ നാനാദിക്കിലും അധിവസിക്കുന്ന ക്നാനായക്കാരുടെ കണ്ണും കാതും ഇനി ഓസ്ട്രേലിയായിലെ ലോക പ്രശസ്തമായ ഗോൾഡ്കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ 5, 6, 7 (വെള്ളി, ശനി, ഞായർ) എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായി ഒത്തുചേരുന്പോൾ അത് ക്നാനായ പൈതൃകത്തിന്റെയും പാരന്പര്യത്തിന്റെയും തനിമയും ഒരുമയും വിശ്വാസപ്രഖ്യാപനവും തന്നെയാണ് ഉദ്ഘോഷിക്കുന്നത്.
കെസിസിഒ നേതൃത്വം നൽകുന്ന ആയിരത്തി അഞ്ഞൂറിൽ പരം വരുന്ന ക്നാനായക്കാരുടെ ഈ മാമാങ്കത്തിന് സഭാപിതാക്കന്മാരും വൈദീകരും ജന സാമൂദായിക നേതാക്കന്മാരും സാക്ഷ്യം വഹിക്കുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്.
ഒക്ടോബർ 5 ന് കൊടിയേറുന്ന പൈതൃകം 2018 ലെ എല്ലാപരിപാടികളും വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതും വിവിധ കലാ കായിക മത്സരങ്ങൾ, ക്നാനായ പാരന്പര്യം വിളിച്ചോതുന്ന റാലി, ഒത്തൊരുമയുടെ പ്രഖ്യാപനമായ പൊതുസമ്മേളനം എന്നിവയുടെ വർണ്ണപ്പൊലിമയാൽ സന്പന്നവുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കളായ ചിങ്ങവനം ആർച്ചു ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്നാനായ സമുദായാംഗവമായ മാർ ജോർജ് പള്ളിപ്പറന്പിൽ, ബ്രിസ്ബേൻ ആർച്ചു ബിഷപ് മാർ മാർക്ക് കോൾറിഡ്ജ് , സീറോ മലബാർ മെൽബണ് രൂപത ബിഷപ്പ് മാർ ബോസ്കോ പുത്തൂർ തുടങ്ങിയ ആത്മീയ നേതാക്കൾ നാലാമത് ഓഷ്യാന ക്നാനായ കണ്വൻഷൻ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു. കൂടാതെ ഫാ. ടോമി പാട്ടുമാക്കിൽ, ഫാ ജോസഫ് കാരുപ്ലാക്കിൽ, ഫാ തോമസ് അരീച്ചറ, ഫാ ബിജോ കുടിലിൽ, ഫാ തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു.
പൈതൃകത്തിന്റെ വൻ വിജയത്തിനായി നിങ്ങളേവരുടെയും പ്രാർഥന സഹായം വിനീതമായി അഭ്യർഥിക്കുന്നു. ലോകത്താകമാനമുള്ള ക്നാനായക്കാർക്ക് ഈ സുവർണ നിമിഷങ്ങൾ വീക്ഷിക്കുന്നതിന് " ലൈവ് ടെലികാസ്റ്റ് ' ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്.
റിപ്പോർട്ട്: അലക്സ് വർഗീസ്
കെസിസിഒ നേതൃത്വം നൽകുന്ന ആയിരത്തി അഞ്ഞൂറിൽ പരം വരുന്ന ക്നാനായക്കാരുടെ ഈ മാമാങ്കത്തിന് സഭാപിതാക്കന്മാരും വൈദീകരും ജന സാമൂദായിക നേതാക്കന്മാരും സാക്ഷ്യം വഹിക്കുന്നുവെന്നത് ഏറെ ശ്ലാഘനീയമാണ്.
ഒക്ടോബർ 5 ന് കൊടിയേറുന്ന പൈതൃകം 2018 ലെ എല്ലാപരിപാടികളും വിശുദ്ധ കുർബാനയോടു കൂടി ആരംഭിക്കുന്നതും വിവിധ കലാ കായിക മത്സരങ്ങൾ, ക്നാനായ പാരന്പര്യം വിളിച്ചോതുന്ന റാലി, ഒത്തൊരുമയുടെ പ്രഖ്യാപനമായ പൊതുസമ്മേളനം എന്നിവയുടെ വർണ്ണപ്പൊലിമയാൽ സന്പന്നവുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കളായ ചിങ്ങവനം ആർച്ചു ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപതാ മെത്രാനും ക്നാനായ സമുദായാംഗവമായ മാർ ജോർജ് പള്ളിപ്പറന്പിൽ, ബ്രിസ്ബേൻ ആർച്ചു ബിഷപ് മാർ മാർക്ക് കോൾറിഡ്ജ് , സീറോ മലബാർ മെൽബണ് രൂപത ബിഷപ്പ് മാർ ബോസ്കോ പുത്തൂർ തുടങ്ങിയ ആത്മീയ നേതാക്കൾ നാലാമത് ഓഷ്യാന ക്നാനായ കണ്വൻഷൻ പൈതൃകം 2018 ന്റെ മുഖ്യാതിഥികളാകുന്നു. കൂടാതെ ഫാ. ടോമി പാട്ടുമാക്കിൽ, ഫാ ജോസഫ് കാരുപ്ലാക്കിൽ, ഫാ തോമസ് അരീച്ചറ, ഫാ ബിജോ കുടിലിൽ, ഫാ തോമസ് മന്നാകുളത്തു തുടങ്ങിയ വൈദീകരും പങ്കെടുക്കുന്നു.
പൈതൃകത്തിന്റെ വൻ വിജയത്തിനായി നിങ്ങളേവരുടെയും പ്രാർഥന സഹായം വിനീതമായി അഭ്യർഥിക്കുന്നു. ലോകത്താകമാനമുള്ള ക്നാനായക്കാർക്ക് ഈ സുവർണ നിമിഷങ്ങൾ വീക്ഷിക്കുന്നതിന് " ലൈവ് ടെലികാസ്റ്റ് ' ഒരുക്കിയിട്ടുണ്ട് എന്നത് ഏറെ പ്രശംസനീയമാണ്.
റിപ്പോർട്ട്: അലക്സ് വർഗീസ്