പെർത്ത്: കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി സരിഗമ ’സംഗീത സ്വാന്ത്വനം’ പ്രോഗ്രാം ഒക്ടോബർ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതൽ കാനിംഗ്ടണ് ടൗണ് ഹാളിൽ അരങ്ങേറും. അഞ്ചു മുതൽ ആറുവരെ നടക്കുന്ന കിസാൻ മാർക്കറ്റിൽ അടുക്കള തോട്ടത്തിന് വേണ്ട കറിവേപ്പ്, പച്ചമുളക്, കാന്താരി മുളക്, പയർ, തക്കാളി, തുളസി, കപ്പ, വെറ്റിലച്ചെടി മാവ്, പ്ലാവ്, പുളി, സപ്പോട്ട, വാഴ, ചാന്പ, മുല്ല തുടങ്ങിയ തൈകളും മിതമായ നിരക്കിൽ ലഭ്യമായിരിക്കും.
കൂടാതെ, മുഖ്യപ്രായോജകരായ ന്ധഗോ4ഓർഗാനിക്ന്ധ കന്പനി ഇന്ത്യയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തു വിതരണം ചെയ്യുന്ന ജൈവവളവും കീടനാശിനികളും കിസാൻ മാർക്കറ്റിലെ കന്പനി സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ് .
പരിപാടിയിലെ പ്രധാന ആകർഷണമായ ജനകീയ ഗാനമേളയിൽ മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള മുപ്പതോളം ഗായകർ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിക്കും. കലാഭവൻ മണിയുടേതുൾപ്പെടെയുള്ള നാടൻ പാട്ട്, നാടോടിനൃത്തം, കവിതാലാപനം തുടങ്ങിയ ഇനങ്ങൾ പ്രോഗ്രാമിന് വൈവിധ്യമേകും.
പെർത്തിലെ പതിനഞ്ചോളം ഹാസ്യസാമ്രാട്ടുകൾ ഹാസ്യരസം വാരിക്കോരി വിളന്പുന്ന തട്ടുതകർപ്പൻ കോമഡി സ്കിറ്റാണ് പരിപാടിയിലെ മറ്റൊരു ഹൈലൈറ്റ്.
പ്രോഗ്രാം വഴിയായി ലഭിക്കുന്ന അത്യാവശ്യ ചെലവു കഴിച്ചുള്ള മുഴുവൻ തുകയും കേരളത്തിലുണ്ടായ ദുരന്തം മൂലം ഏറ്റവും ക്ലേശമനുഭവിക്കുന്നവർക്ക്, ഇടനിലക്കാരെയും മറ്റും ഒഴിവാക്കി നേരിട്ടെത്തിക്കുവാനാണ് ഉപയോഗപ്പെടുത്തുക. ജാതി, മത, സംഘടനാ ഭേദമന്യേ എല്ലാ സുമനസുകളും ഈ യജ്ഞത്തിൽ സദയം കൈകോർക്കണമെന്നു അഭ്യർത്ഥിക്കുന്നു.
കൂടാതെ, മുഖ്യപ്രായോജകരായ ന്ധഗോ4ഓർഗാനിക്ന്ധ കന്പനി ഇന്ത്യയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്തു വിതരണം ചെയ്യുന്ന ജൈവവളവും കീടനാശിനികളും കിസാൻ മാർക്കറ്റിലെ കന്പനി സ്റ്റാളിൽ നിന്നും വാങ്ങാവുന്നതാണ് .
പരിപാടിയിലെ പ്രധാന ആകർഷണമായ ജനകീയ ഗാനമേളയിൽ മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ നിന്നുള്ള മുപ്പതോളം ഗായകർ ശ്രുതി മധുരമായ ഗാനങ്ങൾ ആലപിക്കും. കലാഭവൻ മണിയുടേതുൾപ്പെടെയുള്ള നാടൻ പാട്ട്, നാടോടിനൃത്തം, കവിതാലാപനം തുടങ്ങിയ ഇനങ്ങൾ പ്രോഗ്രാമിന് വൈവിധ്യമേകും.
പെർത്തിലെ പതിനഞ്ചോളം ഹാസ്യസാമ്രാട്ടുകൾ ഹാസ്യരസം വാരിക്കോരി വിളന്പുന്ന തട്ടുതകർപ്പൻ കോമഡി സ്കിറ്റാണ് പരിപാടിയിലെ മറ്റൊരു ഹൈലൈറ്റ്.
പ്രോഗ്രാം വഴിയായി ലഭിക്കുന്ന അത്യാവശ്യ ചെലവു കഴിച്ചുള്ള മുഴുവൻ തുകയും കേരളത്തിലുണ്ടായ ദുരന്തം മൂലം ഏറ്റവും ക്ലേശമനുഭവിക്കുന്നവർക്ക്, ഇടനിലക്കാരെയും മറ്റും ഒഴിവാക്കി നേരിട്ടെത്തിക്കുവാനാണ് ഉപയോഗപ്പെടുത്തുക. ജാതി, മത, സംഘടനാ ഭേദമന്യേ എല്ലാ സുമനസുകളും ഈ യജ്ഞത്തിൽ സദയം കൈകോർക്കണമെന്നു അഭ്യർത്ഥിക്കുന്നു.