പത്തനംതിട്ട: ജില്ല നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത അതിരൂക്ഷമായ പ്രളയക്കെടുതിയിൽ നിരവധി ജീവനുകൾ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലേയും നീണ്ടകരയിലേയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 94 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ടയിൽ എത്തിച്ചത്. മീൻപിടുത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാപകലില്ലാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ആർമിയുടെ 13ഉം എൻഡി ആർഎഫിന്റെ 30ഉം കോസ്റ്റ്ഗാർഡിന്റെ രണ്ടും നേവിയുടെ നാലും കെടിഡിസിയുടെ ആറ് സ്പീഡ് ബോട്ടുകളും ഉൾപ്പെടെ 149 ബോട്ടുകളാണ് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഐടിബിപിയുടെയും ആർമിയുടേയും സേനാംഗങ്ങൾ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവർ കൊണ്ടുവന്ന പരിമിതമായ ബോട്ടുകൾ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. എൻഡിആർഎഫ്, ഫയർഫോഴ്സ് എന്നിവയുടെയും നേവിയുടെയും ഏതാനും ബോട്ടുകൾ മാത്രമാണ് ആദ്യ ദിനം ലഭ്യമായത്. തുടർന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായത്. കടലിലും കായലിലും പരിചയമുള്ള തൊഴിലാളികൾ നദിയിലും കെട്ടിക്കിടന്ന വെള്ളത്തിലും മറ്റും ഏറെ ബുദ്ധിമുട്ടിയാണ് ബോട്ടുകൾ നിയന്ത്രിച്ചത്. പലപ്പോഴും ബോട്ടുകൾ മരത്തിലും ഭിത്തിയിലും ഒക്കെ ഇടിച്ചുവെങ്കിലും കേടുപാടുകൾ പരിഗണിക്കാതെയാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂർണമായി തകരുകയും ആറു ബോട്ടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അടിയന്തരസാഹചര്യം മനസിലാക്കി മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടലും കൊല്ലം ജില്ലാകളക്ടർ ഡോ.എസ്. കാർത്തികേയന്റെ തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകിയുടെയും സമയോചിതമായ നടപടികളും മൂലമാണ് മത്സ്യബന്ധന ബോട്ടുകൾ ലഭ്യമാക്കുവാൻ കഴിഞ്ഞത്. മത്സ്യബന്ധനം മാറ്റിവച്ച് രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ നൽകാൻ തയാറായ ഉടമകളും ജോലി ഉപേക്ഷിച്ച് ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ തൊഴിലാളികളും ഏറെ അഭിനന്ദനം അർഹിക്കുന്നു. ചെറിയ വള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ള ഇവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുവാൻ സഹായിച്ചത്.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തു നിന്നും ലോറികളിൽ കയറ്റി തീർത്തും ഒറ്റപ്പെട്ട പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് സെന്യത്തിനും എൻഡിആർഎഫിനും ഫയർഫോഴ്സിനും രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന ബോട്ടുകൾ നൽകിയത് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. വലിയ ബോട്ടുകൾ ക്രെയിനുപയോഗിച്ചും ചെറിയ ബോട്ടുകൾ അല്ലാതെയും ലോറികളിൽ കയറ്റി പ്രതികൂല കാലാവസ്ഥയിൽ ജില്ലയിൽ എത്തിക്കുവാൻ കഴിഞ്ഞത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി.
ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറിൽ ഒരു സമയം മാറ്റുവാൻ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളിൽ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. വലിയ ബോട്ടുകൾക്ക് അടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറിയ വള്ളങ്ങൾ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബോട്ടുകൾ തീരെയില്ലാത്ത ജില്ലയെന്ന നിലയിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ബോട്ടുകൾ പൂർണമായും മറ്റ് ജില്ലകളിൽ നിന്നും എത്തേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ജില്ല ഒറ്റപ്പെട്ട സാഹചര്യത്തിൽ കൊല്ലം ഒഴികെ മറ്റ് ജില്ലകളിൽ നിന്ന് ബോട്ടുകൾ എത്തിക്കുന്നതും പ്രായോഗികമായിരുന്നില്ല. ഇനി ഇവ മടക്കിക്കൊണ്ടുപോകാൻ അധികൃതരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
വീടുകളിൽ തിരികെ എത്തുന്നവർ ശ്രദ്ധിക്കുക...
=പ്രളയ ബാധിത പ്രദേശങ്ങളിൽ മലിനജലവുമായി സന്പർക്കമുള്ളവർ എലിപ്പനി തടയാൻ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകൾ വീതം കഴിക്കുക. ഈ ഗുളികകൾ ആരോഗ്യ പ്രവർത്തകരുടെ പക്കൽ നിന്നും സൗജന്യമായി ലഭിക്കും.
=ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിന്റെ ദിശയുടെ ടോൾഫ്രീ നന്പറായ 0471-2552066 അല്ലെങ്കിൽ 1066ൽ വിളിക്കാം.
=വെള്ളപ്പൊക്കത്തിനു ശേഷം മലിനമായ വീടുകളും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം ബ്ലീച്ചിംഗ് പൗഡർ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. പരിസരം വൃത്തിയാക്കുന്നതിനും ഈച്ച ശല്യം ഒഴിവാക്കുന്നതിനും ഒരു കിലോഗ്രാം നീറ്റു കക്കയിൽ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് ഉപയോഗിക്കേണ്ടതാണ്.
=പാന്പുകടിയേറ്റാൽ മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, അടുത്തുള്ള ആശുപത്രിയുടെ സേവനം ലഭ്യമാക്കുക.
=കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കുക. സൂപ്പർ ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും 20 മിനിറ്റ് തിളപ്പിച്ച ശേഷം മാത്രം കുടിക്കുക.
=ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനുമുള്ള പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
=ഭക്ഷണം പാചകം ചെയ്യും മുന്പും കഴിക്കുന്നതിനു മുന്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
=പാചകം ചെയ്ത ഭക്ഷണം ചൂടോടെ കഴിക്കുക. മലിനമായ ഭക്ഷണ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക.
=പനി, തടിപ്പുകളോടു കൂടിയ പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയവ ഉണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക.
=വയറിളക്കം വന്നാൽ ആവശ്യാനുസരണം ഒആർഎസ് ലായനിയും ധാരാളം ഉപ്പിട്ട കഞ്ഞിവെള്ളവും കുടിക്കുക, നിർജലീകരണം തടയുക.
=ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും വെള്ളം മുഴുവനും ഒഴുകിപ്പോയതിനു ശേഷം ബാക്കി നിൽക്കുന്ന ചെറിയ വെള്ളക്കെട്ടുകളെ ഒഴുക്കിക്കളയാൻ ശ്രദ്ധിക്കുക.
=വെള്ളം മുഴുവനും ഒഴുകിപ്പോയതിനു ശേഷം ബാക്കി നിൽക്കുന്ന വെള്ളക്കെട്ടുകളിൽ കൊതുക് മുട്ടയിട്ട് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക. കൊതുകിനെ അകറ്റാനുള്ള ലേപനങ്ങൾ, കൊതുകു തിരി, ചൂർണം മുതലായവ ഉപയോഗിക്കുക, ശരീരം മുഴുവനും മൂടുന്ന വസ്ത്രം ധരിക്കുക.
=വളംകടിയോ അതുപോലുള്ള രോഗങ്ങളോ ഉണ്ടായാൽ കൈകാലുകൾ എപ്പോഴും ഉണക്കി സൂക്ഷിക്കണം. വളംകടിയോ അതുപോലുള്ള രോഗങ്ങളോ ഉണ്ടായാൽ ജൻഷ്യൻ വയലറ്റ് പുരട്ടുക.
=ദുരിതാശ്വാസ ആരോഗ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്ട്രോൾ റൂം പ്രവർത്തന സജ്ജമായി. ഫോണ് : 18001231454
ഐടിബിപിയുടെയും ആർമിയുടേയും സേനാംഗങ്ങൾ ആവശ്യത്തിന് എത്തിയിരുന്നെങ്കിലും ഇവർ കൊണ്ടുവന്ന പരിമിതമായ ബോട്ടുകൾ മാത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. എൻഡിആർഎഫ്, ഫയർഫോഴ്സ് എന്നിവയുടെയും നേവിയുടെയും ഏതാനും ബോട്ടുകൾ മാത്രമാണ് ആദ്യ ദിനം ലഭ്യമായത്. തുടർന്ന് വാടി കടപ്പുറത്തു നിന്നും നീണ്ടകരയിൽ നിന്നും തിരുവനന്തപുരത്തു നിന്നും എത്തിച്ച വള്ളങ്ങളും ബോട്ടുകളും രംഗത്തിറങ്ങിയതോടെയാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമായത്. കടലിലും കായലിലും പരിചയമുള്ള തൊഴിലാളികൾ നദിയിലും കെട്ടിക്കിടന്ന വെള്ളത്തിലും മറ്റും ഏറെ ബുദ്ധിമുട്ടിയാണ് ബോട്ടുകൾ നിയന്ത്രിച്ചത്. പലപ്പോഴും ബോട്ടുകൾ മരത്തിലും ഭിത്തിയിലും ഒക്കെ ഇടിച്ചുവെങ്കിലും കേടുപാടുകൾ പരിഗണിക്കാതെയാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. ഇത്തരത്തിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ച ഒരു മത്സ്യബന്ധന ബോട്ട് പൂർണമായി തകരുകയും ആറു ബോട്ടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അടിയന്തരസാഹചര്യം മനസിലാക്കി മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഇടപെടലും കൊല്ലം ജില്ലാകളക്ടർ ഡോ.എസ്. കാർത്തികേയന്റെ തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകിയുടെയും സമയോചിതമായ നടപടികളും മൂലമാണ് മത്സ്യബന്ധന ബോട്ടുകൾ ലഭ്യമാക്കുവാൻ കഴിഞ്ഞത്. മത്സ്യബന്ധനം മാറ്റിവച്ച് രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ നൽകാൻ തയാറായ ഉടമകളും ജോലി ഉപേക്ഷിച്ച് ദുരിതാശ്വാസ പ്രവർത്തനത്തിനായി എത്തിയ തൊഴിലാളികളും ഏറെ അഭിനന്ദനം അർഹിക്കുന്നു. ചെറിയ വള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെയുള്ള ഇവയുടെ സാന്നിധ്യമാണ് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കുവാൻ സഹായിച്ചത്.
കൊല്ലത്തുനിന്ന് തിരുവനന്തപുരത്തു നിന്നും ലോറികളിൽ കയറ്റി തീർത്തും ഒറ്റപ്പെട്ട പത്തനംതിട്ടയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് സെന്യത്തിനും എൻഡിആർഎഫിനും ഫയർഫോഴ്സിനും രക്ഷാപ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന ബോട്ടുകൾ നൽകിയത് രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കി. വലിയ ബോട്ടുകൾ ക്രെയിനുപയോഗിച്ചും ചെറിയ ബോട്ടുകൾ അല്ലാതെയും ലോറികളിൽ കയറ്റി പ്രതികൂല കാലാവസ്ഥയിൽ ജില്ലയിൽ എത്തിക്കുവാൻ കഴിഞ്ഞത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായി.
ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടായിരുന്നെങ്കിലും അഞ്ച് പേരെ മാത്രമാണ് ഒരു ഹെലികോപ്ടറിൽ ഒരു സമയം മാറ്റുവാൻ കഴിഞ്ഞത്. ഈ സമയത്ത് വലിയ മത്സ്യബന്ധന ബോട്ടുകളിൽ ഒരുസമയം 60 പേരെ വരെ രക്ഷപ്പെടുത്തുവാൻ കഴിഞ്ഞു. വലിയ ബോട്ടുകൾക്ക് അടുക്കുവാൻ കഴിയാത്ത സ്ഥലങ്ങളിൽ ചെറിയ വള്ളങ്ങൾ വിന്യസിച്ചും ഇത് രണ്ടും സാധ്യമല്ലാത്ത സ്ഥലങ്ങളിൽ സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബോട്ടുകൾ തീരെയില്ലാത്ത ജില്ലയെന്ന നിലയിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ബോട്ടുകൾ പൂർണമായും മറ്റ് ജില്ലകളിൽ നിന്നും എത്തേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ജില്ല ഒറ്റപ്പെട്ട സാഹചര്യത്തിൽ കൊല്ലം ഒഴികെ മറ്റ് ജില്ലകളിൽ നിന്ന് ബോട്ടുകൾ എത്തിക്കുന്നതും പ്രായോഗികമായിരുന്നില്ല. ഇനി ഇവ മടക്കിക്കൊണ്ടുപോകാൻ അധികൃതരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
വീടുകളിൽ തിരികെ എത്തുന്നവർ ശ്രദ്ധിക്കുക...
=പ്രളയ ബാധിത പ്രദേശങ്ങളിൽ മലിനജലവുമായി സന്പർക്കമുള്ളവർ എലിപ്പനി തടയാൻ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ 100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകൾ വീതം കഴിക്കുക. ഈ ഗുളികകൾ ആരോഗ്യ പ്രവർത്തകരുടെ പക്കൽ നിന്നും സൗജന്യമായി ലഭിക്കും.
=ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആരോഗ്യവകുപ്പിന്റെ ദിശയുടെ ടോൾഫ്രീ നന്പറായ 0471-2552066 അല്ലെങ്കിൽ 1066ൽ വിളിക്കാം.
=വെള്ളപ്പൊക്കത്തിനു ശേഷം മലിനമായ വീടുകളും സ്ഥാപനങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശ പ്രകാരം ബ്ലീച്ചിംഗ് പൗഡർ ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. പരിസരം വൃത്തിയാക്കുന്നതിനും ഈച്ച ശല്യം ഒഴിവാക്കുന്നതിനും ഒരു കിലോഗ്രാം നീറ്റു കക്കയിൽ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് ഉപയോഗിക്കേണ്ടതാണ്.
=പാന്പുകടിയേറ്റാൽ മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക, അടുത്തുള്ള ആശുപത്രിയുടെ സേവനം ലഭ്യമാക്കുക.
=കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി ഒരു മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കുക. സൂപ്പർ ക്ലോറിനേറ്റ് ചെയ്ത വെള്ളമാണെങ്കിലും 20 മിനിറ്റ് തിളപ്പിച്ച ശേഷം മാത്രം കുടിക്കുക.
=ഭക്ഷണം പാചകം ചെയ്യുന്നതിനും കഴിക്കുന്നതിനുമുള്ള പാത്രങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
=ഭക്ഷണം പാചകം ചെയ്യും മുന്പും കഴിക്കുന്നതിനു മുന്പും മലമൂത്ര വിസർജനത്തിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
=പാചകം ചെയ്ത ഭക്ഷണം ചൂടോടെ കഴിക്കുക. മലിനമായ ഭക്ഷണ സാധനങ്ങൾ പൂർണമായും ഒഴിവാക്കുക.
=പനി, തടിപ്പുകളോടു കൂടിയ പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയവ ഉണ്ടായാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക.
=വയറിളക്കം വന്നാൽ ആവശ്യാനുസരണം ഒആർഎസ് ലായനിയും ധാരാളം ഉപ്പിട്ട കഞ്ഞിവെള്ളവും കുടിക്കുക, നിർജലീകരണം തടയുക.
=ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും വെള്ളം മുഴുവനും ഒഴുകിപ്പോയതിനു ശേഷം ബാക്കി നിൽക്കുന്ന ചെറിയ വെള്ളക്കെട്ടുകളെ ഒഴുക്കിക്കളയാൻ ശ്രദ്ധിക്കുക.
=വെള്ളം മുഴുവനും ഒഴുകിപ്പോയതിനു ശേഷം ബാക്കി നിൽക്കുന്ന വെള്ളക്കെട്ടുകളിൽ കൊതുക് മുട്ടയിട്ട് ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക. കൊതുകിനെ അകറ്റാനുള്ള ലേപനങ്ങൾ, കൊതുകു തിരി, ചൂർണം മുതലായവ ഉപയോഗിക്കുക, ശരീരം മുഴുവനും മൂടുന്ന വസ്ത്രം ധരിക്കുക.
=വളംകടിയോ അതുപോലുള്ള രോഗങ്ങളോ ഉണ്ടായാൽ കൈകാലുകൾ എപ്പോഴും ഉണക്കി സൂക്ഷിക്കണം. വളംകടിയോ അതുപോലുള്ള രോഗങ്ങളോ ഉണ്ടായാൽ ജൻഷ്യൻ വയലറ്റ് പുരട്ടുക.
=ദുരിതാശ്വാസ ആരോഗ്യ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കണ്ട്രോൾ റൂം പ്രവർത്തന സജ്ജമായി. ഫോണ് : 18001231454