ഡെലിവറി ബോയിയും യുവതിയുടെ സുഹൃത്തും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു യുവതിയുടെ ട്വീറ്റ്. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയതെങ്കിലും സ്ക്രീൻഷോട്ട് വൈറലായി.
രസകരമായ ആന്റി-ഡ്രഗ്സ് പോസ്റ്റുകള്‍ക്ക് പ്രശസ്തരായ മുംബൈ പോലീസ് ഇതുകണ്ട പാടെ ഉഗ്രനൊരു മറുപടിയും അങ്ങ് പോസ്റ്റ് ചെയ്തു. '' മാം അവന് കിട്ടിയ സാധനം ഞങ്ങള്‍ക്ക് വേണം, താങ്കളുടെ റൂമേറ്റിന്റെ ഡെലിവറി പാര്‍ട്ണറുമായി എത്രയും വേഗം കണ്ടുമുട്ടുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ഞങ്ങള്‍ക്ക് ലൊക്കേഷന്‍ അയച്ചു തരൂ എത്രയും പത്തുമിനിറ്റിനുള്ളില്‍ ഞങ്ങള്‍ അവിടെയെത്തിയിരിക്കും. അവന് ഒരു ഉപകാരമാവട്ടെ'' ഇങ്ങനെയായിരുന്നു പോലീസ് ട്വീറ്റില്‍ പറഞ്ഞത്.
സാക്ഷി ജെയിനിന്റെ റൂമേറ്റ് രാവിലെ 2.30നാണ് മുംബൈയിലെ സബ്വേയിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ അപ്രതീക്ഷിതമായി യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച ഡെലിവറി ബോയ്, താന്‍ ഉടന്‍ തന്നെ ഭക്ഷണവുമായെത്തുമെന്നും എന്തെങ്കിലും അധികം വേണോയെന്നും ചോദിച്ചു. ഏതാനും മിനിറ്റുകള്‍ക്കു ശേഷം സീക്രട്ട് ഗഞ്ചാ(വീഡ്) വേണോയെന്ന് ചോദിക്കുകയായിരുന്നു.
യുവതിയും ഡെലിവറി ബോയിയും തമ്മിലുള്ള സംഭാഷണത്തിന്റെ സ്ക്രീന്‍ഷോട്ട് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇത്തരത്തിലുള്ള നിയമവിധേയമല്ലാത്ത പ്രവൃത്തികളെപ്പറ്റി ജാഗരൂകരായിരിക്കണമെന്ന് സൊമാറ്റോയെ ടാഗ് ചെയ്ത് ചിലര്‍ കുറിച്ചു.